KeralaNEWS

പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ ‘കോക്കി’നെ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് ‘കോക്കര്‍’

കൊച്ചി: നിരൂപകന്‍ അശ്വന്ത് കോക്കിനെതിരെ നിര്‍മാതാവ് സിയാദ് കോക്കര്‍. ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയ്‌ക്കെതിരായ റിവ്യൂ ബോംബിംഗിലാണ് സിയാദ് കോക്കര്‍ അശ്വന്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും, പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിരൂപകനെ കൈകാര്യം ചെയ്യേണ്ടിവരുമെന്നും സിയാദ് കോക്കര്‍ പ്രതികരിച്ചു.

സിനിമയില്‍ അഭിനയിച്ചവരെയും അണിയറ പ്രവര്‍ത്തകരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു കോക്കിന്റെ റിവ്യു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശനിയാഴ്ച്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റിവ്യൂ വീഡിയോ അശ്വന്ത് കോക്ക് ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ ഇതുകൊണ്ട് മതിയാകില്ലെന്നാണ് സിയാദ് കോക്കറിന്റെ നിലപാട്.

Signature-ad

ആദ്യകാലങ്ങളിലുണ്ടായിരുന്ന നിരൂപകര്‍ക്ക് മാന്യത ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരക്കാരുടെ സ്ഥാനത്ത് മോശമായ രീതിയില്‍ അധിക്ഷേപിക്കുന്നവരാണ്. ഇത്തരക്കാരെ കൈകാര്യം ചെയ്യാന്‍ സിനിമാ രംഗത്തുള്ളവര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരികയാണ് വേണ്ടതെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

 

Back to top button
error: