CrimeNEWS

ബാലാവകാശകമ്മിഷന്‍ ഇടപെടലില്‍ വിവാഹനിശ്ചയം മുടങ്ങി; 16കാരിയുടെ കഴുത്തറുത്ത് 32കാരന്‍

ബംഗളുരു: വിവാഹനിശ്ചയം മുടങ്ങിയതിനെ പേരില്‍ 16കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്. കര്‍ണ്ണാടകയിലെ മടിക്കേരിയിലാണ് സംഭവം.

ഇന്നലെ പത്താം ക്ലാസ് പരീക്ഷ പാസായ പെണ്‍കുട്ടിയെ മടികെരെയിലെ സുര്‍ലബ്ബി ഗ്രാമത്തില്‍ വെച്ച് വിവാഹം കഴിക്കാനിരിക്കുകയായിരുന്നു 32കാരനായ പ്രകാശ്. എന്നാല്‍, നിയമവിരുദ്ധമായ ചടങ്ങിനെ കുറിച്ച് ആരോ ബാലാവകാശ സംരക്ഷണ കമ്മീഷനെ വിവരമറിയിക്കുകയായിരുന്നു.

Signature-ad

ബാലാവകാശ സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹ ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, വിവാഹനിശ്ചയത്തില്‍ നിന്ന് വീട്ടുകാര്‍ പിന്മാറുകയും ചടങ്ങ് റദ്ദാക്കുകയുമായിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രകാശ് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രകാശ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

 

Back to top button
error: