IndiaNEWS

അമിത് ഷായ്ക്കു പോലും തോൽവി ഭയം;ഗുജറാത്തിലെ ഗാന്ധിനഗറില്‍ ബി.ജെ.പി ഗുണ്ടകള്‍ ബൂത്ത് കൈയേറി

അഹമ്മദാബാദ്: മൂന്നാംഘട്ട വോട്ടെടുപ്പ് നടന്ന ഗുജറാത്തിലെ ഗാന്ധിനഗറില്‍ ബി.ജെ.പി ഗുണ്ടകള്‍ ബൂത്ത് കൈയേറി.അമിത് ഷായുടെ മണ്ഡലമാണിത്.

ഗാന്ധിനഗറിലെ ജുഹപുര, വെജല്‍പൂർ എന്നിവിടങ്ങളിലെ 84 ബൂത്തുകള്‍ കൈയേറാനാണ് ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചത്. ജുഹപുരയിലെയും വെജല്‍പൂരയിലെയും 84 ബൂത്തുകളില്‍ എട്ടു-പത്ത് ബി.ജെ.പി ഗുണ്ടകളടങ്ങുന്ന സംഘം എത്തി പോളിങ് ഏജന്റുമാരായി നിന്നിരുന്ന കോണ്‍ഗ്രസ് പ്രതിനിധികളെ ദൂരേക്ക് കൊണ്ടുപോയി വോട്ടർ പട്ടിക തട്ടിയെടുത്തു.അമിത്ഷാക്കെതിരെ മത്സരിക്കുന്ന സോണല്‍ദത്തയും അവിടെയുണ്ടായിരുന്നു.

 

Signature-ad

കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് പകരം പോളിങ് ബൂത്തില്‍ ഏജന്റുമാരായി സ്വന്തം ആളുകളെ ഇരുത്താനാണ് ബി.ജെ.പി ഗുണ്ടകള്‍ ശ്രമിച്ചത്.നിരന്തരം പരാതികള്‍ നല്‍കിയിട്ടും  മതിയായ സുരക്ഷ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല.

 

ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലാണ് ഇത് നടന്നത്.എന്നിട്ടും മാധ്യമങ്ങൾ ഇതറിഞ്ഞ മട്ടില്ല എന്നാണ് രസകരം.

Back to top button
error: