![](https://newsthen.com/wp-content/uploads/2024/05/283524-amit-shah-ians-2.jpg)
അഹമ്മദാബാദ്: മൂന്നാംഘട്ട വോട്ടെടുപ്പ് നടന്ന ഗുജറാത്തിലെ ഗാന്ധിനഗറില്‍ ബി.ജെ.പി ഗുണ്ടകള്‍ ബൂത്ത് കൈയേറി.അമിത് ഷായുടെ മണ്ഡലമാണിത്.
ഗാന്ധിനഗറിലെ ജുഹപുര, വെജല്‍പൂർ എന്നിവിടങ്ങളിലെ 84 ബൂത്തുകള്‍ കൈയേറാനാണ് ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചത്. ജുഹപുരയിലെയും വെജല്‍പൂരയിലെയും 84 ബൂത്തുകളില്‍ എട്ടു-പത്ത് ബി.ജെ.പി ഗുണ്ടകളടങ്ങുന്ന സംഘം എത്തി പോളിങ് ഏജന്റുമാരായി നിന്നിരുന്ന കോണ്‍ഗ്രസ് പ്രതിനിധികളെ ദൂരേക്ക് കൊണ്ടുപോയി വോട്ടർ പട്ടിക തട്ടിയെടുത്തു.അമിത്ഷാക്കെതിരെ മത്സരിക്കുന്ന സോണല്‍ദത്തയും അവിടെയുണ്ടായിരുന്നു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് പകരം പോളിങ് ബൂത്തില്‍ ഏജന്റുമാരായി സ്വന്തം ആളുകളെ ഇരുത്താനാണ് ബി.ജെ.പി ഗുണ്ടകള്‍ ശ്രമിച്ചത്.നിരന്തരം പരാതികള്‍ നല്‍കിയിട്ടും മതിയായ സുരക്ഷ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല.
ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലാണ് ഇത് നടന്നത്.എന്നിട്ടും മാധ്യമങ്ങൾ ഇതറിഞ്ഞ മട്ടില്ല എന്നാണ് രസകരം.