IndiaNEWS

ഹിന്ദി മേഖലയിൽ പോളിംഗ് കുറവ്; ആശങ്കയിൽ ബിജെപി നേതൃത്വം

മുംബൈ: രാജ്യത്തെ 93 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് രണ്ടു വരെ 39.92 ശതമാനം പോളിംഗ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 31.55 ആണ് മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം.

അസം (45.88) ബിഹാര്‍(36.69) ഛത്തീസ്ഗഡ്(46.14) ദാദര്‍ ഹവേലി&ദാമന്‍ ദിയു(39.94) ഗോവ(49.04 ) ഗുജറാത്ത്(37.83) കര്‍ണാടക(41.59) മധ്യപ്രദേശ് (44.67) ഉത്തര്‍പ്രദേശ് (38.12) പശ്ചിമ ബംഗാള്‍ (49.27) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിംഗ് ശതമാനം.

Signature-ad

വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ നേരിയ സംഘര്‍ഷമുണ്ടായി. മുര്‍ഷിദാബാദിലെ ബൂത്തില്‍ ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്.

അതേസമയം യുപിയില്‍ പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ ബൂത്തുകള്‍ കൈയടക്കിയെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ടര്‍മാരെ ബൂത്തുകളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ പരാതിക്ക് അടിസ്ഥാനമില്ലെന്ന് ബിജെപി പ്രതികരിച്ചു.

പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്.

Back to top button
error: