ആലപ്പുഴയില്‍ തന്നെ തോല്‍പ്പിക്കാൻ ആറ്റിങ്ങല്‍ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രൻ.
ബിജെപി ആലപ്പുഴ അവലോകന യോഗത്തിലാണ് വി മുരളീധരനെതിരെ ശോഭാ സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം.
അനാവശ്യ ഇടപെടല്‍ അനുവദിക്കരുതായിരുന്നുവെന്ന് പറഞ്ഞ ശോഭ, ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയുടെ ജില്ലയിലെ വിശ്വസ്തന്‍ വഴിയാണ് ഇടപെട്ടതെന്നും ആരോപിച്ചു.
ജില്ലയിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. 14 ദിവസം കഴിഞ്ഞാണ് തൻ്റെ പോസ്റ്റര്‍ പോലും ഒട്ടിച്ചതെന്നും, മറ്റു സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററും ഫ്‌ളക്‌സും നിറഞ്ഞതിനു ശേഷം മാത്രമാണ് തൻ്റെ പോസ്റ്ററുകള്‍ രംഗത്ത് വന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
‘തൻ്റെ മാനേജര്‍ക്ക് വാഹനം പോലും നിഷേധിച്ചു. ബാക്കി ഫലപ്രഖ്യാപനത്തിനു ശേഷം പറയാം. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി’, ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.