KeralaNEWS

രണ്ടര വയസുകാരന് വിഷം നല്‍കി ആത്മഹത്യക്കൊരുങ്ങിയ അമ്മ അറസ്റ്റില്‍

ഇടുക്കി: കാന്തല്ലൂരില്‍ മകനെ കൊല്ലാൻ വിഷം നല്‍കിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്.

ചാമ്ബക്കാട് ഗോത്രവർഗ കോളനിയിലെ എസ് ശെല്‍വിയാണ് അറസ്റ്റിലായത്. വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ രണ്ടുവയസുകാരന്‍ നീരജിനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്.

കാന്തല്ലൂര്‍ പഞ്ചായത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്ബക്കാട് ഗോത്രവര്‍ഗ്ഗ കോളനിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന ഭർത്താവിനെ കണ്ടാണ് മകൻ വളരുന്നതെന്നും, മുതിർന്നു കഴിഞ്ഞാല്‍ മകനും അതുപോലെ മദ്യപാനിയാകുമെന്ന ഭയത്തിലാണ് മകന് വിഷം നല്‍കിയതെന്നുമാണ് ശെല്‍വി മൊഴി നല്‍കിയതെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയും ഇവരുടെ ഭർത്താവ് മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു.

ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ശെല്‍വിയുടെ ഭര്‍ത്താവ് ഷാജി. ഇയാള്‍ സ്ഥിരമായി മദ്യപിച്ച്‌ എത്തുന്നതിനാല്‍ വീട്ടില്‍ എന്നും വഴക്കായിരുന്നു. അടുത്തിടെ വീട്ടിലെ ഗ്യാസ് കുറ്റി ഉള്‍പ്പെടെ വിറ്റ് ഷാജി മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോള്‍ ശെല്‍വി മറയൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് പോലീസ് ഷാജിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു.

Back to top button
error: