KeralaNEWS

കേരളത്തില്‍ ഒരു മണ്ഡലത്തിലും ബി.ജെ.പി. രണ്ടാമതുപോലും എത്തില്ല: പിണറായി വിജയൻ

ചേർത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും ബി.ജെ.പി. രണ്ടാം സ്‌ഥാനത്ത്‌ പോലും എത്തില്ലെന്നും കഴിഞ്ഞ തവണത്തെ പോലെ സമ്ബൂര്‍ണ പരാജയമാണ്‌ അവരെ കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി ചേര്‍ത്തലയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സംഘപരിവാറിനെ കാലുകുത്താന്‍ അനുവദിക്കില്ല. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത്‌ വിജയിച്ചത്‌ സ്വന്തം വോട്ട്‌ നേടിയാണെന്ന്‌ ബി.ജെ.പിക്ക്‌ ഇപ്പോഴും ഉറപ്പില്ല.

2011-ല്‍ നേമത്ത്‌ 17.38 ശതമാനം വോട്ട്‌ നേടിയ യു.ഡി.എഫിന്‌ 2016-ല്‍ വോട്ട്‌ 9.7 ശതമാനമായി കുറഞ്ഞു. ആ വോട്ടു കൊണ്ടാണ്‌ ബി.ജെ.പി. വിജയിച്ചത്‌. കോണ്‍ഗ്രസ്‌ സ്വന്തം വോട്ട്‌ ദാനം ചെയ്‌ത് ബി.ജെ.പിയെ നിയമസഭയില്‍ എത്തിക്കുകയായിരുന്നു. നാല്‌ വോട്ടിനുവേണ്ടി രാഷ്‌ട്രീയ നിലപാട്‌ മാറ്റുന്നവരല്ല ഇടതുപക്ഷം. ബി.ജെ.പി. തുറന്ന അക്കൗണ്ട്‌ 2021-ല്‍ ഞങ്ങള്‍ പൂട്ടിച്ചു.

Signature-ad

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ്‌ തുടരുന്നതു കുറ്റകരമായ മൗനമാണ്‌. സംഘപരിവാര്‍ അജന്‍ഡയോട്‌ കോണ്‍ഗ്രസ്‌ സമരസപ്പെടുന്നതിനു തെളിവാണിത്‌. കോണ്‍ഗ്രസ്‌ പ്രകടന പത്രിക തീവ്ര ഹിന്ദുത്വ നിലപാടിനെ ഗൗരവത്തോടെ കാണുന്നില്ല. ആശങ്കയുള്ള ഈ വിഷയത്തില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിക്ക്‌ ഒന്നും പറയാനില്ല.പൗരത്വഭേദഗതി നിയമത്തില്‍ തുറന്ന്‌ അഭിപ്രായം പറയില്ലെന്ന നിലപാട്‌ കോണ്‍ഗ്രസ്‌ എന്തുകൊണ്ട്‌ സ്വീകരിക്കുന്നുവെന്ന്‌ വ്യക്‌തമാക്കണം. ആലപ്പുഴയിലെ ജനങ്ങളില്‍ നല്ല വിശ്വാസമുണ്ട്‌. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്‌ രാജസ്‌ഥാനില്‍ നിന്നുള്ള രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ അവസരം നല്‍കുമെന്നും പിണറായി പറഞ്ഞു.

Back to top button
error: