CrimeNEWS

ഭാര്യയുടെ രഹസ്യ കാമുകനെ ഭർത്താവ് ഭാര്യയെക്കൊണ്ടു തന്നെ വിളിച്ചു വരുത്തിച്ചു, പിന്നെ കൊലപ്പെടുത്തി മൃതദേഹം വനത്തിൽ തള്ളി

      സ്വന്തം ഭാര്യയുമായി വഴിവിട്ട ബന്ധം പുലർത്തി വന്ന  യുവാവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി വനത്തിൽ തള്ളി. മൃതദേഹം മറവു ചെയ്യാൻ കഥയിലെ നായികയായ ഭാര്യയും സഹായിച്ചു. സച്ചിൻ കുമാർ എന്ന 22 കാരനാണ് ന്യൂഡൽഹിയിൽ കൊല്ലപ്പെട്ടത്.  സച്ചിനെ കൊലപ്പെടുത്തിയ കേസിൽ ഹാഷിബ് ഖാനും മൃതദേഹം മറവു ചെയ്യാൻ സഹായിച്ച ഭാര്യ ഷബീന ബീഗവും  അറസ്റ്റിലായി.

സച്ചിൻ ഡൽഹിയിലെ കോനാട്ട് പ്ലേസിലെ ഹോട്ടലിൽ വെയ്റ്ററാണ്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിയുന്നത്.

സച്ചിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ച പൊലീസ് ഇയാൾ, സംഗം വിഹാർ എന്ന സ്ഥലത്ത് എത്തിയിരുന്നതായി മനസ്സിലാക്കി. സംഗം വിഹാറിൽ ടീ–ഷർട്ട് നിർമാണ യൂണിറ്റ് നടത്തുന്ന ഹാഷിബ് ഖാൻ അവിടെ അടുത്താണ് താമസിച്ചിരുന്നത്. ഹാഷിബ് ഖാന്റെ മുൻ ജീവനക്കാരനാണു സച്ചിനെന്നു മനസ്സിലാക്കിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണു കൊലപതാക വിവരം പുറത്തുവരുന്നത്.

ഹാഷിബിന്റെ ഭാര്യ ഷബീന ബീഗവുമായി സച്ചിൻ അടുപ്പത്തിലായിരുന്നു. ഇരുവരുടെയും രഹസ്യബന്ധം അറിഞ്ഞ ഹാഷിബ് സച്ചിനെ വീട്ടിലേക്കു വിളിച്ചു വരുത്താൻ ഭാര്യ ഷബീനയോട് ആവശ്യപ്പെട്ടു. തുടർന്ന് വീട്ടിലെത്തിയ സച്ചിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.  തുടർന്ന് മൃതദേഹം കാറിലാക്കി വനാതിർത്തിയിൽ തള്ളുകയും ചെയ്തു. ഹാഷിമിന്റെ കയ്യിൽനിന്നും സച്ചിൻ രണ്ടു ലക്ഷം രൂപ വാങ്ങിയിരുന്നു എന്നും പൊലീസ് പറയുന്നു.

Back to top button
error: