KeralaNEWS

ഭക്ഷണം കഴിക്കാം, വേണമെങ്കില്‍ മദ്യവും;കൊച്ചിയുടെ രാവുകള്‍ക്ക് നിറമേകി റസ്റ്റോബാറുകള്‍ 

കൊച്ചി: കൊച്ചിയുടെ രാവുകള്‍ക്ക് നിറമേകി റസ്റ്റോബാറുകൾ.ഭക്ഷണവും മദ്യവും സംഗീതവും നൃത്തവും ഒരേ സമയം ആസ്വദിക്കാവുന്ന റസ്റ്റോറന്റും ബാറും ചേർന്ന സംവിധാനമാണ് റെസ്റ്റോബാർ.
നിലവിലെ ബാർ ഹോട്ടലുകള്‍ തന്നെയാണ് റെസ്റ്റോബാറുകളും ഒരുക്കുന്നത്.

കുറഞ്ഞ നാളുകള്‍ കൊണ്ട് ഈ ബാറുകളില്‍ സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളായെത്തിക്കഴിഞ്ഞു.നല്ല സർവീസും സുരക്ഷിതത്വവും ഉറപ്പുമുള്ള ഇടങ്ങളിലാണ് തിരക്കേറെയും.

Signature-ad

എറണാകുളം നഗരത്തില്‍ മാത്രം ഡസനിലേറെ റസ്റ്റോബാറുകള്‍ പ്രവർത്തിക്കുന്നു.മദ്യം വിളമ്ബുന്ന റസ്റ്റോറന്റിനും പുല്‍ത്തകിടിക്കും മറ്റും എക്സൈസ് വകുപ്പില്‍ നിന്ന് പ്രത്യേക ഫീസ് അടച്ച്‌ അനുമതി വാങ്ങണം.

ശാന്തമായ അന്തരീക്ഷത്തില്‍ ഭക്ഷണവും ആവശ്യമുള്ളവർക്ക് മദ്യവും കഴിക്കാമെന്ന റസ്റ്റോബാറിന്റെ സൗകര്യമാണ് കൂടുതല്‍ പേരെ ആകർഷിക്കുന്നത്. ചില റസ്റ്റോബാറുകളില്‍ സപ്ളയർമാരായി സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്.

Back to top button
error: