CrimeNEWS

ഓംലെറ്റ് വൈകിയതിനെ തുടര്‍ന്ന് ദോശക്കട തല്ലിത്തകര്‍ത്ത സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ദോശക്കട തല്ലിത്തകര്‍ത്ത് ഭക്ഷണം കഴിക്കാനെത്തിയവരെ മര്‍ദിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഒളിവിലുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ട കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ എന്ന മുഹമ്മദ് സലീം, പ്രഭാത് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയില്‍ ആക്രമണം നടത്തിയത്. തൊടിയൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമണം. ഒളിവില്‍ പോയ പ്രതികളില്‍ സലീമിനെ വിതുരയില്‍ നിന്ന് കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി.

Signature-ad

മദ്യലഹരിയില്‍ ഇരുമ്പു വടിയും കോണ്‍ക്രീറ്റ് കട്ടയും കൊണ്ട് ഭക്ഷണം കഴിക്കാനെത്തിയവരെ യാതൊരു പ്രകോപനവുമില്ലാതെ തല്ലിച്ചതച്ചു. കട തല്ലിത്തകര്‍ത്തു. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: