KeralaNEWS

കൃസ്ത്യാനികൾ സത്യം തിരിച്ചറിഞ്ഞു, ഇനി മുസ്ലിങ്ങൾ മാത്രം; കേരളത്തിലെ ജനത എൻ.ഡി.എക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യം :വി. മുരളീധരൻ

തിരുവനന്തപുരം:  കോൺഗ്രസിന്റെയും എൽഡിഎഫ്  സർക്കാരുകളുടെയും അഴിമതിയും അക്രമവും സ്വജനപക്ഷപാതവും മടുത്ത കേരളത്തിലെ ജനത ഇന്ന് എൻ.ഡി.എക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യമാണുള്ളതെന്ന് ആറ്റിങ്ങല്‍ ബി.ജെ.പി-എൻ.ഡി.എ സ്ഥാനാർഥി വി.മുരളീധരൻ.
കൃസ്ത്യാനികൾ ഇത് നേരത്തെ മനസ്സിലാക്കി.മുസ്ലീങ്ങൾ അത് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.എല്ലാ ജനങ്ങളെയും ഒന്നായി കാണുന്ന ഒരു ഭരണകൂടമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഇന്ത്യയിലുള്ളത്. വോട്ടുബാങ്കായല്ല ബിജെപി അവരെ കാണുന്നത്.

സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് എത്തിയ പ്രവർത്തകർക്ക് സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ നയങ്ങള്‍ തിരിച്ചറിയുന്നതുകൊണ്ടാണ് പ്രാദേശിക നേതാക്കള്‍ രാജിവച്ച്‌ ബി.ജെ.പിയില്‍ ചേർന്നത്. ബംഗാളിന്റെയും ത്രിപുരയുടെയും പാതയിലേക്ക് കേരളവും നീങ്ങുന്നു എന്ന സൂചനയാണ് ഇത് വ്യക്തമാകുന്നത്. രാജ്യത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും ഭരണത്തില്‍ വരുമെന്ന് ഉറപ്പായ സാഹചര്യമാണ്. ആ സാഹചര്യം കേരളത്തില്‍ സി.പി.എമ്മിലും കോണ്‍ഗ്രസിലും വലിയ പരിഭ്രാന്തി ഉണ്ടാക്കിയിരിക്കുകയാണ് എന്നും വി.മുരളീധരൻ പറഞ്ഞു.

കോണ്‍ഗ്രസ് വാമനപുരം മണ്ഡലം കമ്മിറ്റി മുൻ അംഗം പി. രഘുനാഥൻ നായർ, സി.പി.ഐ വാമനപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി.പ്രമദ ചന്ദ്രൻ, സി.പി.എം വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി മുൻ അഗംർ ബി. ശോഭന, ആർ.എം.പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എ. പ്രദീപ് എന്നിവർ ബി.ജെ.പിയില്‍ ചേർന്നു. ഇവരെ കേന്ദ്രമന്ത്രി വി. മുരളീധരൻ ഷാള്‍ അണിയിച്ച്‌ പാർട്ടിയിലേക്ക് സ്വീകരിച്ചു.

Back to top button
error: