KeralaNEWS

എം പി എന്ന നിലയില്‍ കെ.സുധാകരൻ ഭൂലോക തോൽവി

കണ്ണൂർ: ലോക്സഭാ എംപി നിലയില്‍ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ്റെ പ്രകടനം വളരെ മോശം. കേരളത്തിലെ 21 ലോക്സഭാംഗങ്ങളില്‍
ഏറ്റവും കുറവ് എംപി ഫണ്ട് വിനിയോഗിച്ചത് കണ്ണൂർ എംപി കെ സുധാകരനാണെന്ന് റിപ്പോർട്ട്.

4.8575 കോടി രൂപ മാത്രമാണ് സുധാകരൻ തൻ്റെ മണ്ഡലത്തില്‍ എംപി ഫണ്ടില്‍ നിന്നും വിനിയോഗിച്ചത്. കുറവ് തുക ചെലവാക്കിയതില്‍ രണ്ടാം സ്ഥാനത്ത് പൊന്നാനി എംപി ഇ.ടി.മുഹമ്മദ് ബഷീറാണുള്ളത്. 4.8596 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത്. 4.9364 കോടി രൂപ. കേരളത്തിലെ 20 എംപിമാരില്‍ 11 പേർക്ക് അനുവദിച്ച തുക മുഴുവനും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന കേന്ദ്ര സ്റ്റാറ്റിക്കല്‍ മന്ത്രാലയത്തിൻ്റെ കണക്കുകളാണ്  പുറത്തുവന്നിരിക്കുന്നത്.

ലോക്സഭയിലെ ഹാജർ നിലയും സംസ്ഥാനത്തെ എംപിമാരില്‍ ഏറ്റവും പിന്നിലാണ് സുധാകരൻ്റെ സ്ഥാനം. പതിനേഴാം ലോക്സഭയുടെ കാലയളവില്‍ വെറും 50 ശതമാനം മാത്രമാണ് സുധാകരൻ്റെ പാർലമെൻ്റിലെ ഹാജർ നില.

കേരളത്തിലെ അംഗങ്ങളില്‍ ഏറ്റവും ഉയർന്ന ഹാജർ നില മലപ്പുറം എംപി അബ്ദുസമദ് സമദാനിക്കാണ്.96 ശതമാനം, ഇ.ടി. മുഹമ്മദ് ബഷീർ (94%), ശശി തരൂർ (93%), വി.കെ.ശ്രീകണ്ഠൻ (93%) എൻ.കെ പ്രേമചന്ദ്രൻ (91%), ഡീൻ കുര്യാക്കോസ് (90%) കെ.മുരളീധരൻ (90%) എന്നിവരാണ് ഉയർന്ന ഹാജർ പട്ടികയില്‍ സമദാനിക്ക് പിന്നിലുള്ളത്.

മോശം ഹാജർ നിലയില്‍ തൊട്ടുപിന്നില്‍ കോണ്‍ഗ്രസിൻ്റെ ദേശീയ നേതാവും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന രാഹുല്‍ ഗാന്ധിയാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. വെറും 51 ശതമാനം മാത്രമാണ് വയനാട് എംപിയുടെ ഹാജർ.

തിരുവനന്തപുരം എംപി ശശി തരൂരാണ് ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനത്ത്.അനുവദിച്ച തുകയില്‍ 124.87 ശതമാനമാണ് തരൂര്‍ ചിലവഴിച്ചത്. 8.88 കോടി രൂപ തൻ്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങള്‍ക്കായി അദ്ദേഹം വിനിയോഗിച്ചു. ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗം തുകയുടെ അടിസ്ഥാനത്തില്‍ കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രനാണ് ഒന്നാം സ്ഥാനത്ത്. 10.02 കോടി രൂപ. അനുവദിക്കപ്പെട്ട തുകയുടെ 103.51 ശതമാനമാണ് അദ്ദേഹം ചെലവഴിച്ചിക്കുന്നത്.

തനിക്ക് ലഭിച്ച 7 കോടി രൂപ 2023 ല്‍ തൻ്റെ ചെലവഴിച്ച പ്രേമചന്ദ്രൻ 2023-24 വർഷത്തെ 2.5 കോടി രൂപ കൂടി കൈപ്പറ്റി.

ലോക്സഭയില്‍ ഏറ്റവും കുറവ് ചർച്ചകളില്‍ പങ്കെടുത്തതും ചോദ്യങ്ങള്‍ ചോദിച്ചതും രാഹുല്‍ ഗാന്ധിയാണ്. വെറും 8 ചർച്ചകളില്‍ മാത്രം പങ്കെടുത്ത രാഹുല്‍ 99 ചോദ്യങ്ങള്‍ മാത്രമാണ് സഭയില്‍ ഉന്നയിച്ചത്. സംസ്ഥാനത്തെ എംപിമാരുടെ ശരാശരി 275ഉം ദേശീയ ശരാശരി 210 ആണ് എന്ന വസ്തുതയും ശ്രദ്ധേയമാണ്.

കേരളത്തിലെ എല്‍ഡിഎഫിൻ്റെ ഏക ലോക്സഭാംഗമായ സിപിഎമ്മിൻ്റെ എ.എം ആരിഫും ലോക്സഭയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 89 ശതമാനമാണ് ആലപ്പുഴ എംപിയുടെ പാർലമെൻ്റിലെ ഹാജർ നില. ഇക്കാലയളവില്‍ 244 ചോദ്യങ്ങള്‍ ഉന്നയിച്ച ആരിഫ് 113 തവണ ചർച്ചകളുടെ ഭാഗമായി. ഒരു സ്വകാര്യ ബില്ലും അദ്ദേഹം അവതരിപ്പിച്ചു. തനിക്ക് എംപി ഫണ്ടായി അനുവദിക്കപ്പെട്ട ഏഴ് കോടി രൂപയില്‍ നിന്നും എ.എം ആരിഫ് 6.5383 കോടി രൂപ തൻ്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങള്‍ക്ക് വേണ്ടി ചെലവാക്കി.

Back to top button
error: