KeralaNEWS

നൂറുകോടിയോളം തട്ടി ഉടമകള്‍ മുങ്ങി; പെരുവഴിയിലായി നിക്ഷേപകര്‍

യര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച കുടുംബം സ്ഥാപനം പൂട്ടി  മുങ്ങി. ജി ആന്‍ഡ് ജി ജി  ഫൈനാന്‍സിന്റെ നടത്തിപ്പുകാരായ ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു.വി. നായര്‍, മകന്‍ ഗോവിന്ദ്. ജി. നായര്‍, മരുമകള്‍ ലക്ഷ്മി എന്നിവര്‍ക്കെതിരെ നിക്ഷേപകരുടെ പരാതിയില്‍ പൊലിസ് കേസെടുത്തു.

100 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് സൂചന. ജി ആന്റ് ജിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 80ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Signature-ad

വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച്‌ വന്ന സ്ഥാപനമാണിത്. ഇത് വിശ്വാസ്യതയായി കണ്ട് നിക്ഷേപം നടത്തിയവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നവരില്‍ ഏറെയും. കഴിഞ്ഞ ഒന്ന് മുതലാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാതെ വന്നത്.

ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് സ്ഥാപന ഉടമകള്‍. കുടുംബത്തിലെ പഴയ തലമുറയില്‍പ്പെട്ടവരാണ് തുടങ്ങിയത്. നിലവില്‍ ഫോണ്‍ ചെയ്താലും ആരും എടുക്കാറില്ലെന്നും നിക്ഷേപകര്‍ പറയുന്നു. അതേസമയം സ്ഥാപനത്തിനെതിരെ ജീവനക്കാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Back to top button
error: