CrimeNEWS

പിതാവിന്റെ തലയറുത്ത ശേഷം വീഡിയോ യുട്യൂബിലിട്ടു; യുവാവ് അറസ്റ്റില്‍

വാഷിംഗ്ടണ്‍: പിതാവിന്റെ തലയറുത്ത ശേഷം യുട്യൂബില്‍ ഭയാനകമായ വീഡിയോ പങ്കുവച്ച യുവാവ് അറസ്റ്റില്‍. പെന്‍സില്‍വാനിയ സ്വദേശി
ജസ്റ്റിന്‍ മോണ്‍(33) ആണ് പിതാവ് മൈക്കല്‍ മോണിനെ(68)അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ തലയില്ലാത്ത മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ഭാര്യയാണ് പൊലീസിനെ വിവരം അറിയിച്ചത്.

സംഭവദിവസം താന്‍ ഉച്ചക്ക് രണ്ടുമണി വരെ വീട്ടിലുണ്ടായിരുന്നുവെന്നും പുറത്തുപോയി വന്നപ്പോള്‍ ഭര്‍ത്താവിന്റെ കാര്‍ അവിടെയുണ്ടായിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൈക്കിളിന്റെ മൃതദേഹം ബാത്‌റൂമില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസെത്തുന്നതിനു മുന്‍പെ ദമ്പതികളുടെ മൂത്ത മകനായ ജസ്റ്റിന്‍ പിതാവിന്റെ വാഹനത്തില്‍ സ്ഥലം വിടുകയായിരുന്നു.

Signature-ad

ബാത് ടബ്ബില്‍ നിന്നും വെട്ടുകത്തിയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും കണ്ടെത്തി. ബാത്ത്‌റൂമിനോട് ചേര്‍ന്നുള്ള ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ പാചകം ചെയ്യുന്ന പാത്രത്തിനുള്ളില്‍ ഒരു പ്ലാസ്റ്റിക് ബാഗിനുള്ളില്‍ പിന്നീട് മൈക്കിളിന്റെ തലയും പൊലീസ് കണ്ടെത്തി. ഒന്നാം നിലയിലെ കിടപ്പുമുറിയിലും മേശക്കരികിലും ചവറ്റുകുട്ടയിലുമായി രക്തം കലര്‍ന്ന റബ്ബര്‍ കയ്യുറകളും ഉണ്ടായിരുന്നു.

കൊലപാതകം നടത്തിയ ശേഷം ജസ്റ്റിന്‍ സംഭവത്തിന്റെ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ജസ്റ്റിന്‍ മോണ്‍ എന്നു സ്വയം പരിചയപ്പെടുത്തിയ യുവാവ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ നിന്നും രക്തം പുരണ്ട തല ഉയര്‍ത്തിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം. 20 വര്‍ഷത്തിലേറെയായി ഫെഡറല്‍ ജീവനക്കാരനായിരുന്ന തന്റെ പിതാവ് രാജ്യദ്രോഹിയാണെന്ന് വീഡിയോയില്‍ പറയുന്നു.”അമേരിക്ക ഉള്ളില്‍ നിന്ന് ഇടതുവശത്ത് ചീഞ്ഞഴുകുകയാണ്, ഒരിക്കല്‍ സമ്പന്നമായ നഗരങ്ങളില്‍ ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു” എന്നും ജസ്റ്റിന്‍ പറയുന്നുണ്ട്.

യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്മെന്റിനെയും എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെയും ജസ്റ്റിന്‍ വിമര്‍ശിക്കുന്നുണ്ടെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറല്‍ തൊഴിലാളികളെയും പത്രപ്രവര്‍ത്തകരെയും ഫെഡറല്‍ നിയമപാലകരെയും ആക്രമിക്കാന്‍ അദ്ദേഹം അമേരിക്കക്കാരോട് അഭ്യര്‍ത്ഥിച്ചു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പെന്‍സില്‍വാനിയയിലെ ഫോര്‍ട്ട് ഇന്ത്യന്‍ടൗണ്‍ ഗ്യാപ്പില്‍ നിന്നും ജസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Back to top button
error: