KeralaNEWS

വി ഡി സതീശന്റെ അഴിമതിപ്പണ നിക്ഷേപം ക‍ര്‍ണാടകയിൽ; പണമെത്തിയത് മീൻ വണ്ടിയിൽ:പി വി അൻവർ‌ എംഎല്‍എ

തിരുവനന്തപുരം: കെ റെയില്‍ അട്ടിമറിക്കാൻ വി ഡി സതീശൻ വാങ്ങിയ കൈക്കൂലി മൂന്ന് തവണയായി കണ്ടെയ്നറുകളിലാണ് കേരളത്തിലെത്തിയതെന്ന് പി വി അൻവർ‌ എംഎല്‍എ.

150 കോടി രൂപ കൈക്കൂലി വാങ്ങിയ വി ഡി സതീശൻ ഈ പണം  കേരളത്തിലെത്തിച്ചത് അതിവിദഗ്ധമായെന്നും പി വി അൻവർ ആരോപിച്ചു.

Signature-ad

മത്സ്യം കയറ്റി വരുന്ന ലോറിയിലാണ് പണം എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം 150 കോടി രൂപ ചാവക്കാട്ടെ ചേറ്റുവ കടപ്പുറത്താണ് എത്തിച്ചത്. കടപ്പുറത്തെത്തിയ പണം ചാവക്കാട് നിന്ന് ആംബുലൻസില്‍ കൊണ്ടുപോയി. ഈ പണം കർണാടകയിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും അൻവർ ആരോപിച്ചു. സതീശൻ സ്ഥിരമായി ബാംഗ്ലൂരിലേക്ക് പോകുന്നുണ്ടെന്നും യാത്രാരേഖകള്‍ പരിശോധിക്കണമെന്നും  നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ അൻവർ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും പി വി അൻവർ ആരോപണം ഉന്നയിച്ചു. കോര്‍പ്പറേറ്റ് കമ്ബനികള്‍ വേണുഗോപാലുമായി ഗൂഢാലോചന നടത്തി ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. ശ്രമം വിജയിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു സതീശന് മുന്നില്‍ വച്ചിരുന്ന ഓഫര്‍. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ എത്ര പണം മുടക്കാനും കമ്ബനികള്‍ തയ്യാറായിരുന്നുവെന്നും പി വി അൻവർ ആരോപിച്ചു.

എന്നാല്‍ ആരോപണത്തെ വി ഡി സതീശൻ പരിഹസിച്ച്‌ തള്ളി. ഭരണപക്ഷത്തിന്റെ ഗതികേടിനെയോ‍ർത്ത് താൻ കരയണോ അതോ ചിരിക്കണോ എന്നായിരുന്നു  സഭയില്‍ സതീശൻ്റെ മറുപടി

Back to top button
error: