NEWSSports

2019 ലെ തിരിച്ചടിക്ക് പകരം വീട്ടുമോ?; ഇന്ത്യ-ന്യൂസിലണ്ട് സെമി ബുധനാഴ്ച

മുംബൈ: ലോകകപ്പിന്റെ ആദ്യ സെമിയില്‍ ബുധനാഴ്ച ആതിഥേയരായ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.
2019 ലോകകപ്പ് സെമി ഫൈനലിലേറ്റ പരാജയത്തിന് കിവീസിനെതിരെ പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ഒരുങ്ങിയിട്ടുള്ളത്.മഴ കളിച്ച കളിയില്‍ അന്ന് 21 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.എല്ലാ കളിയിലും ജയിച്ചായിരുന്നു അന്നും ഇന്ത്യ സെമിയിൽ എത്തിയത്.

ഇത്തവണയും കളിച്ച എട്ടു മത്സരങ്ങളും വിജയിച്ച്‌ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്. നാലാം സ്ഥാനക്കാരായാണ് കിവീസിന്റെ സെമി പ്രവേശനം.

നവംബര്‍ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡൻസില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം. അഞ്ചുതവണ ലോകചാമ്ബ്യന്മാരായ ടീമാണ് ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ ലോകകിരീടം നേടാനായിട്ടില്ല.

ഫൈനല്‍ നവംബര്‍ 19 ശനിയാഴ്ച നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് കലാശപോരാട്ടം നടക്കുക.

Back to top button
error: