NEWSSports

സഞ്ജു സംപൂജ്യൻ; മുഷ്താഖ് അലി ടി20യില്‍ അസമിനോട് തോറ്റ് കേരളം പുറത്ത്

മൊഹാലി: മുഷ്താഖ് അലി ടി20 ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടറിൽ അസമിനോട് തോറ്റ് കേരളം പുറത്ത്.50 പന്തില്‍ 75 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഗാദിഗവോങ്കറാണ് അസമിന്‍റെ വിജയശിൽപ്പി.

 ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ റിയാന്‍ പരാഗിന്‍റെ നേതൃത്വത്തിലിറങ്ങിയ അസം 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

50 പന്തില്‍ 75 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ഗാദിഗവോങ്കറും  22 പന്തില്‍ 42 റണ്‍സുമായി സിബാസങ്കര്‍ റോയും പുറത്താകാതെ നിന്നു.കേരളത്തിനായി സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റെടുത്തു.

ഗ്രൂപ്പ് ഘട്ടത്തിലും അസമിനോട് കേരളം തോറ്റിരുന്നു.മറ്റെല്ലാ കളികളും ജയിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. എന്നാൽ നിര്‍ണായക പോരാട്ടത്തിൽ വീണ്ടും അസമിനോട് തോൽക്കുകയായിരുന്നു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. രോഹന്‍ കുന്നുമ്മല്‍(9), വരുണ്‍ നായനാര്‍(7), വിഷ്ണു വിനോദ്(16), സഞ്ജു സാംസണ്‍(0), ശ്രേയസ് ഗോപാല്‍(0) എന്നിവര്‍ ഏഴോവറിനുള്ളില്‍ മടങ്ങിയതോടെ കേരളം 44/5 എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.

പിന്നീട് സല്‍മാന്‍ നിസാറും(44 പന്തില്‍ 57*), അബ്ദുള്‍ ബാസിതും 42 പന്തില്‍ 54) ചേര്‍ന്ന് 101 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചെങ്കിലും ഗാദിഗവോങ്കറും സിബാസങ്കര്‍ റോയിയും ചേര്‍ന്ന് അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Back to top button
error: