NEWSWorld

ട്രൂഡോ ഇന്ത്യയിലെത്തിയത് വിമാനം നിറയെ കൊക്കെയ്‌നുമായി? ആരോപണം നിഷേധിച്ച് കാനഡ

ടൊറന്റോ: ഒരു വിമാനം നിറയെ കൊക്കെയ്‌നുമായാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലേക്ക് എത്തിയതെന്ന ആരോപണം തള്ളി ട്രൂഡോയുടെ ഓഫിസ്. ”ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എങ്ങനെ അവാസ്തവമായ ഒരു വാര്‍ത്ത പ്രചരിപ്പിക്കാമെന്നതിന് ഉത്തമ ഉദാഹരണമാണിത്.” ട്രൂഡോയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

മുന്‍നയതന്ത്ര ഉദ്യോഗസ്ഥനായ ദീപക് വോഹ്‌റയാണ് ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഒരു വിമാനത്തില്‍ നിറയെ കൊക്കെയ്‌നുമായാണ് ട്രൂഡോ ഇന്ത്യയിലേക്കു പറന്നതെന്നും രണ്ടുദിവസം അദ്ദേഹത്തിന്റെ മുറിയില്‍ ഇത് ഒളിപ്പിച്ചെന്നുമാണ് ദീപക് വോഹ്‌റയുടെ ആരോപണം. നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ വിമാനത്തില്‍ കൊക്കെയ്‌നുള്ളതായി കണ്ടെത്തിയതായി വിശ്വസനീയ വൃത്തങ്ങളില്‍നിന്നു വിവരം ലഭിച്ചതായും ദീപക് വോഹ്‌റ പറഞ്ഞു.

”ട്രൂഡോ രാഷ്ട്രപതി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല. അദ്ദേഹം ലഹരി മരുന്ന് ഉപയോഗിച്ച ശേഷമുള്ള മയക്കത്തിലാണെന്നാണ് ആളുകള്‍ പറഞ്ഞത്” ദീപക് വോഹ്‌റ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 8നാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ന്യൂഡല്‍ഹിയില്‍ എത്തിയത്. 16 വയസ്സുള്ള മകനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കനേഡിയന്‍ പൗരന്മാര്‍ക്ക് വീസ നിഷേധിച്ച ഇന്ത്യയുടെ നടപടിയും വോഹ്‌റ ശരിവച്ചു.

 

Back to top button
error: