LIFEMovie

പൂജ ഹെഗ്ഡെ പ്രമുഖ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗില്‍ ?

മുംബൈ: ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും, ബോളിവുഡിലും നിറഞ്ഞു നിൽക്കുന്ന താരമാണ് പൂജ ഹെഗ്ഡെ. കോളിവുഡിൽ അരങ്ങേറ്റം കുറിച്ച പൂജ പിന്നെ സൂപ്പർ നായികയായി വളരുകയാണ്. സൂപ്പർതാര നായികയായി പല ചിത്രങ്ങളിലും പൂജ പ്രത്യക്ഷപ്പെട്ടു. പലതും വൻ ഹിറ്റുകളുമായിരുന്നു. 2012 മുഖമൂടി എന്ന തമിഴ് സിനിമയിലൂടെയാണ് പൂജയുടെ അരങ്ങേറ്റം. എന്നാൽ എന്നും വിവാദങ്ങളും നടിയെ വിട്ടുമാറിയിരുന്നില്ല എന്നതാണ് നേര്. ഏറ്റവും അവസാനം കിസി കാ ഭായി, കിസി കാ ജാൻ എന്ന സൽമാൻ ഖാൻ ചിത്രത്തിലാണ് പൂജ അഭിനയിച്ചത്. സൽമാൻ ഖാൻ നയകനായ ചിത്രം ബോക്സോഫീസിൽ വൻ ദുരന്തമായിരുന്നു. അതിന് പിന്നാലെ പൂജയും സൽമാനും ഡേറ്റിംഗിലാണ് എന്ന രീതിയിൽ വലിയതോതിൽ അഭ്യൂഹം പരന്നു. ഇരുവരും ഒന്നിച്ച് പല വേദികളിൽ എത്തിയതാണ് ഇതിന് കാരണമായത്. എന്നാൽ പിന്നീട് പൂജ തന്നെ ഈ അഭ്യൂഹങ്ങൾ തള്ളികളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

എന്നാൽ പുതിയ ഒരു ഡേറ്റിംഗ് റൂമറാണ് നടിയെ ബന്ധപ്പെടുത്തി വരുന്നത്. മുംബൈയിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരവുമായി പൂജ അടുപ്പത്തിലാണ് എന്നാണ് പുതിയ അഭ്യൂഹം. എന്നാൽ ഈ ക്രിക്കറ്റ് താരം ആരാണെന്ന് വാർത്ത പുറത്തുവിട്ട ബോളിവുഡ് സൈറ്റുകൾ പറയുന്നില്ല. ഈ താരവും പൂജയും അടുത്തിടെ മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിൽ ഒപ്പമെത്തിയെന്നാണ് വിവരം. ഒരു ക്രിക്കറ്റ് താരവുമായി പൂജയുടെ വിവാഹത്തിന് സാധ്യത എന്ന രീതിയിലാണ് സിനി ജോഷ് എന്ന സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിലെ യാഥാർത്ഥ്യം എന്താണെന്ന് വ്യക്തമാക്കി പൂജ അടുത്ത് തന്നെ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേ സമയം അടുത്തകാലത്തായി സിനിമ രംഗത്ത് പൂജയ്ക്ക് അത്ര മികച്ച കാലമല്ലെന്നാണ് സിനിമ രംഗത്തെ സംസാരം. തെലുങ്കിൽ മഹേഷ് ബാബു നായകനായ ഗുണ്ടൂർ കരം എന്ന സിനിമയിൽ നിന്ന് പൂജ ഹെഗ്‌ഡെ പിന്മാറിയത് സിനിമ ലോകത്ത് ചർച്ചയായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളിലും തിരക്കഥയിലും വലിയ മാറ്റങ്ങൾ വന്നതാണ് പൂജയുടെ പിൻമാറ്റത്തിന് കാരണം എന്നാണ് വിവരം. അതേ സമയം തെലുങ്കിൽ പൂജ അവസാനം അഭിനയിച്ച രാധേ ശ്യാം, ആചാര്യ തുടങ്ങിയ ചിത്രങ്ങൾ വൻ പരാജയമായിരുന്നു. തമിഴിൽ എത്തിയ വിജയ് ചിത്രം ബീസ്റ്റും പരാജയമായിരുന്നു. അതേ സമയം ബോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പൂജ മഹേഷ് ബാബു നായകനായ ഗുണ്ടൂർ കരം വിട്ടത് എന്നും വിവരമുണ്ട്. എന്തായാലും നായികയായി അടുത്ത കാലത്ത് മറ്റ് പ്രൊജക്ടുകൾ ഒന്നും പൂജയുടെ പേരിൽ പ്രഖ്യാപിച്ചിട്ടില്ല.

Back to top button
error: