KeralaNEWS

ഓണം ബംബറിൽ ഇത്തവണ 21 പേര്‍ കോടിപതികളാകും; പക്ഷെ  കൈയ്യിൽ എത്ര വീതം കിട്ടും ?

ണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 20 നാണ്.50 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. ആവശ്യക്കാരേറുന്നതിനാല്‍ ഇനിയും ഓണം ബംബർ അച്ചടിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം.

അതേസമയം സമ്മാനഘടനയിൽ അടിമുടി മാറ്റവുമായാണ് ഇത്തവണ ഓണം ബമ്പറിന്റെ വരവ്.ബംപര്‍ ജോതാവടക്കം 21 പേര്‍ ഇത്തവണ കോടിപതികളാവും. 25 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ  20 പേര്‍ക്കാണ് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനം. പക്ഷെ ഈ‌ പറഞ്ഞ തുക കൈയ്യിൽ ലഭിക്കില്ലെന്ന് മാത്രം.കാരണം നികുതി തന്നെ.

ലോട്ടറിക്ക് നികുതി ഈടാക്കുന്നത്

Signature-ad

1961 ലെ ആദായ നികുതി നിയമം സെക്ഷൻ 194ബി പ്രകാരം ലോട്ടറിയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം അനുവദിക്കുകയുള്ളൂ. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) യാണ് ഈടാക്കുന്നത്. സമ്മാനര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും.

50 ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ചവര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. 50 ലക്ഷം- 1 കോടിക്ക് കീഴില്‍ 10 ശതമാനവും 1-2 കോടി വരെ 15 ശതമാനവും 2-5 കോടി വരെ 25 ശതമാനവുമാണ് സര്‍ചാര്‍ജ്. 5 കോടിക്ക് മുകളില്‍ 37 ശതമാനം സര്‍ചാര്‍ജ് നല്‍കണം. ഇതോടൊപ്പം ഹെല്‍ത്ത് ആൻഡ് എജ്യുക്കേഷൻ സെസ് ആയി 4 ശതമാനം ഈടാക്കും.

1 കോടി രൂപ സമ്മാനമടിച്ചാല്‍

1 കോടി രൂപ സമ്മാനമടിച്ചാല്‍ 10 ശതമാനം ഏജന്റ് കമ്മീഷൻ പോകും. 10 ലക്ഷം രൂപ ഈ ഇനത്തില്‍ സമ്മാന തുകയില്‍ നിന്ന് കുറയും. ബാക്കി 90 ലക്ഷം രൂപയില്‍ നിന്നാണ് ടിഡിഎസ് ഈടാക്കുന്നത്. 30 ശതമാനം നിരക്കിലാണ് ലോട്ടറി സമ്മാനത്തില്‍ നിന്ന് നികുതി ഈടാക്കുക. 30 ശതമാനം ടിഡിഎസ് ഈടാക്കുമ്ബോള്‍ 27 ലക്ഷം രൂപ കുറവ് വരും. ബാക്കിയുള്ളത് 63 ലക്ഷം രൂപയാണ്.

സമ്മാനതുക 50 ലക്ഷം രൂപയ്ക്ക് മുകളിലാകുമ്ബോള്‍ സര്‍ച്ചാര്‍ജ് ബാധകമാകും. 50 ലക്ഷം മുതല്‍ 1 കോടി വരെ 10 ശതമാമനാണ് സര്‍ചാര്‍ജ്. നികുതിയായി അടച്ച തുകയുടെ 10 ശതമാനമാണ് സര്‍ച്ചാര്‍ജ് അടയ്ക്കേണ്ടത്. 27 ലക്ഷം രൂപയുടെ 10 ശതമാനമായ 2.70 ലക്ഷം രൂപ സര്‍ചാര്‍ജ് ഇനത്തില്‍ പോകും.

അടുത്തത് ഹെല്‍ത്ത് ആൻഡ് ഏജ്യുക്കേഷൻ സെസും നല്‍കണം. ടിഡിഎസ് ആയി ഈടാക്കിയ തുകയുടെ 4 ശതമാനം ആണ് സെസ് നല്‍കേണ്ടത്. 1,18,000 രൂപ സെസ് ആയി ഈടാക്കും. ഏജൻസി കമ്മീഷനും നികുതിയും സര്‍ചാര്‍ജും സെസും കിഴിച്ചാല്‍ 59,11,200 രൂപ ലോട്ടറിയിടിച്ച വ്യക്തിക്ക് ലഭിക്കും.

എല്ലാ സമ്മാനങ്ങള്‍ക്കും നികുതിയുണ്ടോ?

10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്കാണ് നേരത്തെ നികുതി ഈടാക്കിയിരുന്നത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ തവണകളിലായി ചെറിയ സംഖ്യ ലോട്ടറിയിടിക്കുന്നവര്‍ക്ക് സാമ്ബത്തിക വര്‍ഷത്തില്‍ ആകെ 10,000 രൂപയില്‍ കൂടുതല്‍ തുക ലോട്ടറിയടിച്ചാല്‍ നികുതി ഈടാക്കാൻ തീരുമാനമുണ്ട്. സമ്മാനമടിച്ചാല്‍ വര്‍ഷത്തില്‍ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ സമ്മാനമിടിച്ച തുക ഉപയോഗിച്ച്‌ ബാങ്കിലോ മറ്റ് നിക്ഷേപങ്ങളില്‍ നിന്നോ ബിസിനസില്‍ നിന്നോ ലാഭമുണ്ടാക്കുമ്ബോള്‍ നികുതി നല്‍കേണ്ടി വരും.

ഓണം ബംബർ 25 കോടി അടിച്ചാൽ

ഓണം ബംബർ 25 കോടി ആർക്ക് അടിച്ചാലും കൈയ്യിൽ കിട്ടുക 12 കോടി 88 ലക്ഷം രൂപ മാത്രമാണ്.
10 ശതമാനം ഏജന്റ് കമ്മീഷൻ
2 കോടി 50 ലക്ഷം പോയാൽ പിന്നെ
ബാക്കിയുള്ളത്
*22 കോടി 50 ലക്ഷം രൂപ.
അതിന്റെ 30% TDS (6.75 കോടി) കുറച്ചാൽ പിന്നെയുള്ളത്
*15കോടി 75 ലക്ഷം രൂപ.
തീർന്നിട്ടില്ല
അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്സിന്റെ 37% സർചാർജ് അടക്കണം.2 കോടി 4975000 രൂപ.
കഴിഞ്ഞില്ല. ടാക്‌സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് & എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത്
67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം.
അതായത് 3699000 രൂപ.
സെസും ചർച്ചാർജും എപ്പോഴെങ്കിലും അടച്ചാൽ പോരാ..
സെപ്റ്റംബറിൽ ബംമ്പർ അടിച്ചാൽ
ഒക്ടോബറിൽ പണം കിട്ടി എന്ന് കരുതുക.
ഡിസംബറിന് മുൻപ് 2 കോടി 8674000 രൂപ അടക്കണം.
ഇല്ലങ്കി ഓരോ മാസവും ആ തുകയുടെ 1% പെനാൽറ്റി ഇട്ട് തരും.
ലോട്ടറി അടിച്ച പലർക്കും ഇതറിയില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാൽറ്റിയും ചേർത്ത് ചാമ്പും.

അതേസമയം 125.54 കോടി രൂപയാണ് ഇത്തവണ ഓണം ബമ്പറിൽ സമ്മാനമായി നല്‍കുന്നത്.ഒന്നാം സമ്മാനം 25 കോടി നല്‍കുമ്ബോള്‍ രണ്ടാം സമ്മാനം ഇത്തവണ 20 പേര്‍ക്കായാണ് ലഭിക്കുന്നത്. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനവുമുണ്ട്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും.500 രൂപയാണ് ടിക്കറ്റ് വില.സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവയിൽ ഫലം ലൈവായി ലഭ്യമാകും.

Back to top button
error: