KeralaNEWS

അവൻ മയക്കു മരുന്നിന് അടിമ, എങ്ങനെ വഴി തെറ്റി എന്നറിയില്ല; ആലുവ പീഡനക്കേസിലെ പ്രതിയുടെ അമ്മ

ലുവ ചാത്തന്‍പുറത്ത് 8 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന് അമ്മ.

മകൻ 18 വയസുവരെ കൃത്യമായി ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു.മറ്റ് സ്വഭാവ ദൂഷ്യങ്ങള്‍ ഇല്ലാത്ത ആളായിരുന്നു. എന്നാല്‍ 18 വയസിനു ശേഷമാണ് മയക്കു മരുന്ന് ഉള്‍പ്പെടെ ഉള്ള ലഹരിക്ക്‌ അടിമയായതും കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്നും പ്രതിയായ ക്രിസ്റ്റിലിന്റെ‍ അമ്മ പറഞ്ഞു. മകന്‍ എന്ത് പറഞ്ഞാലും അനുസരിക്കില്ലെന്നും വ‍ഴിതെറ്റിയത് എങ്ങനെയെന്ന് അറിയില്ലെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചാണ്  കുറ്റകൃത്യങ്ങളിലേക്ക് ഇയാള്‍ കടക്കുന്നത്.ശേഷം ലാപ്ടോപ്പ്, കോ‍ഴി, ആട് തുടങ്ങി കാണുന്നതൊക്കെ മോഷ്ടിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഇയാള്‍ മാറുകയായിരുന്നു. പെരുമ്ബാവൂരില്‍ ലാപ്ടോപ്പ് മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ അന്ന് പൊലീസില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. ഇയാളുടെ പേര് സതീഷ് എന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. പകല്‍ വീട്ടില്‍ ചെലവഴിച്ച്‌ രാത്രിയാണ് ക്രിസ്റ്റില്‍ മോഷണത്തിനിറങ്ങുന്നത്. ചെങ്കലിലെ വീട്ടില്‍ കണ്ടെത്തിയത് മോഷ്ടിച്ച ഫോണുകളുടെ വൻശേഖരമെന്നാണ് ലഭിക്കുന്ന വിവരം.

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ നെയ്യാറ്റിന്‍കര കോടതിയില്‍ നിലവിൽ ഇയാൾ വിചാരണ നേരിടുകയാണ്.കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ വിലങ്ങൂരി രക്ഷപ്പെടാന്‍ ശ്രമിച്ചതായും വിവരമുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: