IndiaNEWS

മുംബൈയിൽ ദലിത് യുവാക്കള്‍ക്ക്  അതിക്രൂര പീഡനം ;തലകീഴായി കെട്ടിത്തൂക്കി ദേഹത്തേക്ക് മൂത്രമൊഴിച്ചു, തുപ്പിയ ഷൂസ് നക്കാന്‍ പറഞ്ഞു

മുംബൈ: മോഷണക്കുറ്റം ആരോപിച്ച്  ദലിത് യുവാക്കള്‍ക്ക് അതിക്രൂര പീഡനം.അക്രമികള്‍ തങ്ങളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചെന്നും ഷൂ നക്കാൻ ആവശ്യപ്പെട്ടതായും അക്രമത്തിനിരയായ യുവാക്കളിലൊരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘എന്‍റെ കാലില്‍ കയര്‍ കെട്ടി മരത്തില്‍ തലകീഴായി തൂക്കിയിട്ടു. അവര്‍ അയല്‍ക്കാരാണ്. ഞങ്ങള്‍ താഴ്ന്ന ജാതിയില്‍ നിന്നുള്ളവരാണ്. അവര്‍ ഞങ്ങളുടെ ദേഹത്ത് മൂത്രമൊഴിച്ചു. അവര്‍ തുപ്പിയ ഷൂസ് നക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു’ -ദലിത് യുവാക്കളിലൊരാളായ 20കാരൻ ശുഭം മഗാഡെ പറഞ്ഞു.

ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന സംശയത്തിന്‍റെ പേരില്‍ ആറു പേരാണ് യുവാക്കളെ തലകീഴായി മരത്തില്‍ കെട്ടിത്തൂക്കി ക്രൂര മര്‍ദനം നടത്തിയത്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ശ്രീറാംപൂര്‍ താലൂക്കിലെ ഹരെഗാവ് ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 20കാരായ ദലിത് യുവാക്കളെ വീട്ടില്‍നിന്ന് അക്രമികള്‍ ബലമായി പിടിച്ച്‌ കൊണ്ടുപോകുകയായിരുന്നു. അക്രമികളിലൊരാള്‍ തന്നെ ക്രൂര അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചതോടെ സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Back to top button
error: