IndiaNEWS

സഹോദരി നല്‍കിയ ലൈംഗിക പീഡനക്കേസിന്‍റെ പേരില്‍ ദലിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ഭോപ്പാൽ:സഹോദരി നല്‍കിയ ലൈംഗിക പീഡനക്കേസിന്‍റെ പേരില്‍ ദലിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു.ഇവരുടെ മാതാവിനെ വിവസ്ത്രയാക്കുകയും വീട് തല്ലി തകര്‍ക്കുകയും ചെയ്തു.

മധ്യപ്രദേശിലെ ‍ സാഗർ ജില്ലയിലാണ് സംഭവം. 2019ലാണ് 18കാരിയായ ദളിത് പെണ്‍കുട്ടിക്ക് നേരെ ലൈംഗീക പീഡനമുണ്ടായത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു.

പെണ്‍കുട്ടിയും കുടുംബവും ഇവരുടെ ആവശ്യത്തിന് വഴങ്ങാത്തതാണ് സംഭവത്തിന് പിന്നിലെ കാരണം. വീട്ടിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് ആളുകള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് കണ്ട് സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തി.മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമികള്‍ മാതാവിനെ വിവസ്ത്രയാക്കിയത്. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Signature-ad

ഗ്രാമത്തിലെ ഓരോ വീടുകളിലും കയറിയിറങ്ങിയ ആക്രമികള്‍ എല്ലാവരെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് മടങ്ങിയത്.സംഭവത്തെത്തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്

Back to top button
error: