KeralaNEWS

വിഷ്ണുപ്രിയയുടെ മരണം; ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം

ആലപ്പുഴ:കായംകുളത്ത് ക്ഷേത്രക്കുളത്തില്‍ 17 കാരി വിഷ്ണുപ്രിയ ചാടിമരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്.

വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമാണെന്നാണ് കുടുംബം പറയുന്നത്.ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസില്‍ പരാതി നല്‍കി.യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞെന്നും വിജയൻ പരാതിയില്‍ ആരോപിക്കുന്നു.

ഭാര്യയുടെ ബന്ധുവായ യുവാവ് കുട്ടിയെ രണ്ടു വര്‍ഷം മുൻപ് ശാരീരികമായി പീഡിപ്പിച്ചതായും, ഇതിന്റെ വീഡിയോയും ദൃശ്യങ്ങളും കാട്ടി യുവാവ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായും പിതാവ് ആരോപിക്കുന്നു.തങ്ങള്‍ക്ക് ഈ വിവരം കുട്ടി ജീവനൊടുക്കിയതിന് ശേഷം മാത്രമാണ് അറിയാനായതെന്നും, അത് കുട്ടിയുടെ കൂട്ടുകാരികള്‍ വെളിപ്പെടുത്തിയതാണെന്നും പിതാവ് പറയുന്നു.

Signature-ad

ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തില്‍ ചാടി മരിച്ചത്.കുളക്കടവില്‍ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്നും മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായും  എഴുതിയിരുന്നു.

ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തിയിരുന്ന പെണ്‍കുട്ടിയായിരുന്നു വിഷ്ണുപ്രിയ. പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍.എല്‍.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.ഇതിനിടയിലായിരുന്നു ആത്മഹത്യ.

Back to top button
error: