KeralaNEWS

ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ  നഴ്സിന്റെ വേഷത്തിലെത്തി ഞരമ്പിൽ വായു കുത്തിവെച്ച് കൊല്ലാൻ ശ്രമം, ഭർത്താവിന്റെ കാമുകി പിടിയിൽ

    മാന്നാർ: പ്രസവിച്ചു കിടന്ന യുവതിയെ ആശുപത്രിയിലെത്തി  കൊലപ്പെടുത്താന്‍ ശ്രമം. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സംഭവം. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആശുപത്രിയിൽ പ്രസവിച്ചു കിടന്ന സ്നേഹയെ കൊലപ്പെടുഞാൻ ശമിച്ച സംഭവത്തിൽ പുല്ലുകുളങ്ങര സ്വദേശി അനുഷ (25) യെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്നേഹയുടെ  ഭര്‍ത്താവ് അരുണിന്റെ രഹസ്യ കാമുകിയാണത്രേ അനുഷ. വെള്ളിയാഴ്ചയായിരുന്നു സംഭവം. അനുഷയ്ക്കെതിരെ  കൊലപാതകശ്രമത്തിന് പുളിങ്കീഴ് പോലീസ് കേസെടുത്തു.

സ്നേഹയെ ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിച്ചത്. പ്രസവശേഷം വെള്ളിയാഴ്ച രാവിലെ സ്നേഹയെ ഡിസ്ചാർജ് ചെയ്തു. നിറം മാറ്റം ഉള്ളതു കാരണം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തില്ല. ഇതോടെ സ്നേഹയും മാതാവും മുറിയിൽ കാത്തിരിക്കുകയായിരുന്നു.

വൈകിട്ട് അഞ്ചരയോടെ നഴ്സിന്റെ ഓവർക്കോട്ട് ധരിച്ച യുവതി ഇവരുടെ മുറിയിലെത്തി കുത്തിവയ്പ്പെടുക്കുവാൻ വന്നതാണെന്ന് പറഞ്ഞു. ഡിസ്ചാർജ് ചെയ്തതല്ലേ ഇനി എന്തിനാണ് കുത്തിവയ്പ് എന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ്പു കൂടി ഉണ്ടെന്നു പറഞ്ഞ് സ്നേഹയുടെ കയ്യിൽ പിടിച്ച് സിറിഞ്ച് കൊണ്ടു കുത്താൻ ശ്രമിച്ചു. സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല.

ഈ സമയം മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാർ ഓടിയെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. അവരെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. നേഴ്‌സിന്റെ വേഷംധരിച്ച് ആശുപത്രിയില്‍ പ്രവേശിച്ച അനുഷ ഒഴിഞ്ഞ സിറിഞ്ചിലൂടെ സ്നേഹയുടെ ഞരമ്പില്‍ വായു കുത്തിവെച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. യുവതിയ്ക്ക് ഹൃദയാഘാതമുണ്ടായി എങ്കിലും ഇപ്പോള്‍ അപകടനില തരണംചെയ്തതായാണ് വിവരം.

സ്നേഹയെ ഇല്ലാതാക്കാനാണ് ഇവർ ശ്രമിച്ചതെന്നാണ് വിവരം. രക്തധമനികളില്‍ വായു കടക്കുന്നതോടെ ഉണ്ടാകുന്ന ‘എയർ എംബോളിസം’ എന്ന അവസ്ഥ മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ട്. ഇതു മനസ്സിലാക്കിയാണ് ഫാര്‍മസിസ്റ്റ് കുടിയായ യുവതി കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് സൂചന. ഇവരുടെ കയ്യില്‍നിന്ന് സിറിഞ്ചും പിടികൂടിയിട്ടുണ്ട്.

Back to top button
error: