KeralaNEWS

തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങൾ നഷ്ടത്തിൽ;പാട്ടത്തിന് നല്‍കാനുള്ള പട്ടികയില്‍ കരിപ്പൂരും

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വിമാനത്താവളങ്ങളുണ്ടെങ്കിലും അതിൽ രണ്ടെണ്ണവും നഷ്ടത്തിൽ.തിരുവനന്തപുരവും കണ്ണൂരുമാണ് നഷ്ടത്തിലുള്ള വിമാനത്താവളങ്ങൾ.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരമാണിത്.

എയര്‍ പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ/AAI) കണക്കുപ്രകാരം കഴിഞ്ഞ സാമ്ബത്തിക വര്‍ഷം (2022-23) കൊച്ചി വിമാനത്താവളം (സിയാല്‍/CIAL) 267.17 കോടി രൂപയും കോഴിക്കോട് (കരിപ്പൂര്‍) വിമാനത്താവളം 95.38 കോടി രൂപയും ലാഭം നേടിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയും കണ്ണൂര്‍ വിമാനത്താവളം 131.98 കോടി രൂപയും നഷ്ടമാണ് നേരിട്ടത്.

അതേസമയം കോഴിക്കോട് വിമാനത്താവളം ലാഭത്തിന്റെ കാര്യത്തിൽ രാജ്യത്തുതന്നെ മൂന്നാംസ്ഥാനത്താണുള്ളത്.കൊല്‍ക്കത്തയാണ് ഒന്നാമത്; ലാഭം 482.30 കോടി രൂപ. ചെന്നൈ 169.56 കോടി രൂപയുമായി രണ്ടാംസ്ഥാനവും നേടി.കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറല്‍ വി.കെ. സിംഗ് ലോക്‌സഭയില്‍ വ്യക്തമാക്കിയതാണ് ഇത്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണ് കൊച്ചി (സിയാല്‍). തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരിന് 32.86 ശതമാനവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 22.54 ശതമാനവും ഓഹരി പങ്കാളിത്തമുള്ള വിമാനത്താവളമാണ് കണ്ണൂര്‍ (കിയാല്‍/KIAL).

ദേശീയ ആസ്തി പണമാക്കല്‍ പദ്ധതിയുടെ (National Monetisation Pipeline/NMP) ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 25 വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കാനുള്ള പട്ടികയില്‍  കോഴിക്കോട് (കരിപ്പൂര്‍) വിമാനത്താവളവുമുണ്ട്. 2025നകം പാട്ടത്തിന് നല്‍കുകയാണ് ലക്ഷ്യം.

Back to top button
error: