CrimeNEWS

ഓടിക്കൊണ്ടിരുന്ന ബസ് കൈ കാണിച്ച് നിര്‍ത്തി; മുന്‍വശത്തെ ചില്ല് എറിഞ്ഞുടച്ച് മൂന്നംഗ സംഘം

ഇടുക്കി: തൊടുപുഴ ഏഴല്ലൂരില്‍ സ്വകാര്യ ബസിന് നേരെ യുവാക്കളുടെ ആക്രമണം. ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. തൊടുപുഴ – ഏഴല്ലൂര്‍ – പടിഞ്ഞാറേ കോടിക്കുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് സെബാസ്റ്റ്യന്‍സ് ബസിന് നേരെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണം.

പെരുമ്പിള്ളിച്ചിറ സ്വദേശി ബെന്നി ചെറിയാന്‍ മാടവനയുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. അവസാന ട്രിപ്പ് എടുക്കുന്നതിനായി തൊടുപുഴ സ്റ്റാന്‍ഡിലേക്ക് തിരികെ വരുന്നതിനിടയില്‍ ഏഴല്ലൂര്‍ പമ്പ് ഹൗസിന് സമീപത്ത് വെച്ചാണ് ആക്രമിക്കപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസ് കൈ കാണിച്ച് നിര്‍ത്തിയ ശേഷം പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ മുന്‍ഭാഗത്തെ ഗ്ലാസ് യാതൊരുവിധ പ്രകോപനവുമില്ലാതെ എറിഞ്ഞ് തകര്‍ക്കുകയായിരുന്നെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.

Signature-ad

ബസ് ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏഴല്ലൂരിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗം ശക്തമാണെന്നും ഇതിന് അടിപ്പെട്ട ചിലര്‍ ആക്രമണം നടത്തുന്നത് പതിവാണെന്നും ആരോപണമുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി കൈക്കൊളളണമെന്ന ആവശ്യം ശക്തമാണ്.

 

Back to top button
error: