KeralaNEWS

ഉദ്യോഗസ്ഥര്‍ക്ക് കൈവിറയ്ക്കുന്നു; തനിക്ക് മിച്ചഭൂമിയുണ്ടെന്ന് നാളെ എഴുതികൊടുത്തേക്കാം: വിചിത്ര വാദവുമായി അന്‍വര്‍

മലപ്പുറം: പരിധിയില്‍ കവിഞ്ഞഭൂമി കൈവശംവെച്ചെന്ന പരാതിയില്‍ ഹൈക്കോടതി നടപടിക്ക് നിര്‍ദേശിച്ച സംഭവത്തില്‍ വിചിത്രവാദവുമായി ഇടത് എംഎല്‍എ പി.വി.അന്‍വര്‍. തനിക്ക് ഒരിഞ്ച് മിച്ചഭൂമിയില്ലെന്നും അത് ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതാണെന്നും അന്‍വര്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം പുറത്ത് പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണെന്നും, ഈ ഭയത്തില്‍ മിച്ചഭൂമിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ എഴുതികൊടുത്തേക്കാമെന്നും അന്‍വര്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലിട്ട വീഡിയോയിലാണ് അദ്ദേഹം വാദങ്ങള്‍ നിരത്തുന്നത്.

Signature-ad

അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞഭൂമി കൈവശംവെച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് മൂന്നുവര്‍ഷം പിന്നിട്ടിട്ടും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമയം നീട്ടിച്ചോദിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയ ഹൈക്കോടതി ഹര്‍ജി 18ന് വീണ്ടും പരിഗണിക്കുമ്പോള്‍ വിശദ സത്യവാങ്മൂവം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

”നോട്ടീസ് ലഭിച്ചയുടന്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ലാന്‍ഡ് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. മിച്ചഭൂമി ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് ലാന്‍ഡ്ബോര്‍ഡാണ്. അതില്‍ ഞാന്‍ ഉത്തരവാദിയല്ല. ഞാന്‍ കൊടുത്ത രേഖകള്‍ പ്രകാരം പി.വി.അന്‍വറിന് മിച്ചഭൂമിയില്ലെന്ന് ലാന്‍ഡ്ബോര്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ട്. അത് പുറത്ത് പറയാനോ എഴുതി കൊടുക്കാനോ അവിടെ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനും ധൈര്യമില്ല. കഴിയുന്നില്ല. വാര്‍ത്തകളില്‍ ക്രൂശിക്കപ്പെടുന്നമെന്ന ഭയമാണ് ഉദ്യോഗസ്ഥര്‍ക്ക്. എന്നെ സംബന്ധിച്ചുള്ള വിവാദങ്ങളിലെല്ലാം ഇത് തന്നെയാണ് സംഭവിച്ചത്. പി.വി.അന്‍വറിന് മിച്ചഭൂമിയില്ലെന്ന് എഴുതാന്‍ കൈവിറയ്ക്കുകയാണ് പലര്‍ക്കും. ഈ സമ്മര്‍ദ്ദത്തിന്റെ ഫലമായി നാളെ മിച്ചഭൂമിയുണ്ടെന്നും എഴുതിയേക്കാം” – അന്‍വര്‍ പറഞ്ഞു.

Back to top button
error: