KeralaNEWS

ഗൾഫുകാരുടെ ഭാര്യമാർ പ്രധാന ഇര; വനിതാ പോലീസിനെയും ‍സ്‌കൂൾ അദ്ധ്യാപികെയുമടക്കം 8 യുവതികളെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ !!

ആറ്റിങ്ങൽ: വനിതാ പോലീസിനെയും
സ്‌കൂള്‍ അദ്ധ്യാപികെയുമടക്കം 8 യുവതികളെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിലായി.
സ്‌കൂള്‍ അദ്ധ്യാപികയടക്കം 8 യുവതികളെ പീഡിപ്പിക്കുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.ചിറയിൻകീഴ് ആല്‍ത്തറമൂട് സ്വദേശി അപ്പി രാജേഷ് എന്ന രാജേഷാണ് (35)  പ്രതി.ഇയാൾ ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഡ്രൈവറാണ്.

കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും വിദേശത്ത് ഭര്‍ത്താക്കന്മാരുമുള്ള സ്ത്രീകളുമാണ് ഇയാള്‍ ഇരകകളാക്കിയത്.ഒരു വനിതാ പൊലീസും ഇയാളുടെ തട്ടിപ്പിനിരയായി.

സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാള്‍ വനിതാ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച്‌ പീഡിപ്പിക്കുകയും, തുടര്‍ന്ന് പണവും, സ്വര്‍ണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

യുവതികളില്‍ നിന്ന്  തട്ടിയെടുത്ത പണമുപയോഗിച്ച്‌ ഇയാള്‍ 2 സ്വകാര്യ ബസുകള്‍, ബുള്ളറ്റ്, ഇരുനില വീട് ഉൾപ്പെടെ ‍ വസ്തുവകകൾ  വാങ്ങിയിരുന്നു.ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് മരവിപ്പിക്കാൻ പൊലീസ് ബാങ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വര്‍ണ്ണവും ഉള്‍പ്പെടെ തട്ടിയെടുത്ത പരാതിയിലായിരുന്നു പൊലീസ് കേസ്.

Back to top button
error: