KeralaNEWS

വണ്ടിപ്പെരിയാറിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ ബസ് കണ്ടക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ഇടുക്കി:വണ്ടിപ്പെരിയാറിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ ബസ് കണ്ടക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.

അണക്കര പാമ്ബുപാറ സ്വദേശി രാജേഷ്, കരുണാപുരം സ്വദേശിയും സ്വകാര്യബസ് കണ്ടക്ടറുമായ സിജു ഫിലിപ്പ് എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

 

Signature-ad

കേസിലെ മുഖ്യപ്രതി സബിന്‍ ജേക്കബ് നേരത്തെ അറസ്റ്റിലായിരുന്നു.വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ആറ്റോരം സ്വദേശിയാണ് സെബിൻ.നോട്ട് ഇരട്ടിപ്പെന്ന പേരിലാണ് പ്രതികള്‍ കള്ളനോട്ട് വിതരണം നടത്തിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പീരുമേട് ഡി.വൈ.എസ്.പി: ജെ. കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബിന്‍ ജേക്കബിനെ പിടികൂടിയതോടെയാണ് മറ്റു പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചത്.

 

കഴിഞ്ഞദിവസം സബിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ 44 കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു.ചെന്നെയില്‍നിന്ന് 20,000 രൂപ നല്‍കിയാണ് 40,000 രൂപയുടെ കള്ളനോട്ട് വാങ്ങിയതെന്നാണ് സബിന്റെ മൊഴി.

 

കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശിക്കായി അന്വേഷണം ആരംഭിച്ചതായും വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹേമന്ദ് കുമാര്‍ അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ വി. വിനോദ് കുമാര്‍, എ.എസ്.ഐ: റെജി, സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഇന്നലെ തെളിവെടുപ്പു നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: