ഉത്തരാഖണ്ഡ് പുരോലയില്‍ മുസ്ലിങ്ങള്‍ കട ഒഴിയണമെന്ന് പോസ്റ്റര്‍ പതിച്ചത് ദേവഭൂമി രക്ഷാ അഭിയാൻ അധ്യക്ഷൻ സ്വാമി ദര്ശൻ ഭാരതി.പോസ്റ്റര്‍ പതിച്ചതിന് പിന്നാലെ പുരോലയില്‍ മുസ്ലിം വ്യാപാരികൾക്കെതിരെ സംഘടിതമായ ആക്രമണവും നടന്നിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് മുസ്ലിങ്ങള്‍ പുരോലയില്‍ നിന്ന് കടയൊഴിഞ്ഞ് സ്ഥലംവിട്ട് പോകണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്വാമി ദര്ശൻ ഭാരതിയുടെ നേതൃത്വതിലായിരുന്നു പോസ്റ്ററുകള്‍ പതിച്ചത്. ജൂണ്‍ 11നുള്ളില്‍ കടകള്‍ ഒഴിഞ്ഞ് പോയില്ലെങ്കില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്നും പോസ്റ്ററില്‍ ഭീഷണിയുണ്ടായിരുന്നു.ഇതിനെ തുടര്‍ന്നാണ് പുരോലയില്‍ വ്യാപക അക്രമം ഉണ്ടായത്. നിരവധി കുടുംബങ്ങള്‍ ഗ്രാമങ്ങള്‍ വിട്ടുപോകുന്നതിനും ഇത് ഇടയാക്കി.
അതേസമയം പുരോലയിൽ സംഘ്പരിവാര്‍ സംഘടനകള്‍ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മഹാപഞ്ചായത്ത് തടയണമെന്ന് ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.