CrimeNEWS

ലണ്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കൊലപാതകം; ദുരന്തം വിവാഹത്തിന് നാട്ടിലേക്ക് തിരിക്കാനിരിക്കെ

ഹൈദരാബാദ്: യു.കെയില്‍ ബ്രസീല്‍ പൗരന്‍െ്‌റ ആക്രമണത്തില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടത് വിവാഹത്തിനായി നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെ. ഹൈദരാബാദ് സ്വദേശിനി കോന്തം തേജസ്വിനി (27) യാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്കും സാരമായി പരുക്കേറ്റു.

മൂന്നു വര്‍ഷം മുമ്പാണ് തേജസ്വിനി മാസ്റ്റര്‍ ഓഫ് സയന്‍സ് കോഴ്‌സ് ചെയ്യാന്‍ ലണ്ടനിലേക്കു പോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി നാട്ടില്‍ എത്തിയത്. കഴിഞ്ഞ മേയില്‍ വരാനിരുന്നതാണെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. വരുമ്പോള്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് രാജിവച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധുക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Signature-ad

വെംബ്ലിയിലെ താമസസ്ഥലത്ത് പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ തേജസ്വിനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തേജസ്വിനിയോടൊപ്പം മുന്‍പ് താമസിച്ചിരുന്ന ബ്രസീലിയന്‍ പൗരനായ കെവിന്‍ അന്റോണിയോ ലോറെന്‍സോ ഡി മോറിസിനെ കസ്റ്റഡിയിലെടുത്തു. 24 വയസുള്ള യുവാവിനെയും 23 വയസ്സുള്ള യുവതിയെയും കസ്റ്റഡിയിലെടുത്തെന്നായിരുന്നു ആദ്യ വിവരം. പിന്നീട് യുവതിയെ വിട്ടയച്ചതായും ഇതിനുപിന്നാലെ 23 വയസുകാരനായ മറ്റൊരുപ്രതിയെ കൂടി പിടികൂടിയതെന്നും പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം വേഗത്തില്‍ പുരോഗമിക്കുകയാണ്.

Back to top button
error: