KeralaNEWS

വ്യാജ സർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷ് കോടതിയിൽ ഹാജരായി

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ ജോലി നേടി എന്ന കേസില്‍ സ്വപ്‌ന സുരേഷ് കോടതിയില്‍ നേരിട്ട് ഹാജരായി.
സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്‌ കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് സ്വപ്‌ന ഹാജരായത്. 2009-11 കാലഘട്ടത്തില്‍ പഠനം പൂര്‍ത്തിയാക്കി എന്നാണ് രേഖ. 2017ലാണ് സ്വപ്നക്ക് ദേവ് എജുക്കേഷൻ ട്രസ്റ്റ് മുഖേന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
സ്പേസ് പാര്‍ക്ക് സ്വപ്നക്ക് ലക്ഷം രൂപയാണ് ശമ്ബളമായി നല്‍കിയിരുന്നത്.മുൻ പ്രിൻസിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറാണ് സ്പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി നല്‍കിയിരുന്നത് എന്നാണ് ആരോപണം.
കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയാണ്. രണ്ടാം പ്രതിയും പഞ്ചാബ് സ്വദേശിയുമായ സച്ചിൻ ദാസ് കോടതിയില്‍ എത്തിയില്ല. കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.അടുത്ത മാസം 29ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

Back to top button
error: