KeralaNEWS

സംസ്ഥാന സർക്കാരിന്റെ എ ഐ ക്യാമറ പദ്ധതിയിൽ ദുരൂഹതയേറുന്നു: ഉപകരാർ കിട്ടിയ കമ്പനിക്ക് പ്രായം മൂന്ന് വർഷം മാത്രം

രജിസ്ട്രേഷൻ രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു

സംസ്ഥാന ഗതാഗത വകുപ്പിനായി സർക്കാർ നടപ്പാക്കിയ എ ഐ ക്യാമറ പദ്ധതിയിൽ ദുരൂഹതയേറുന്നു. എസ്ആർഐടി പദ്ധതിയുടെ ഉപകരാർ നൽകിയ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനി രൂപീകരിച്ചത് 2020 ഫെബ്രുവരിയിൽ മാത്രമാണ്. ഈ കമ്പനിക്ക് ഈ രംഗത്ത് കാര്യമായ പരിചയമില്ല. കമ്പനിയുടെ രജിസ്ട്രേഷൻ രേഖ ഏഷ്യാനെറ്റ് ന്യൂസ്‌ പുറത്തുവിട്ടു.

ബന്ധുക്കളായ രണ്ട് പേരടക്കം നാല് പേരാണ് പ്രസാഡിയോ കമ്പനിയുടെ ഡയറക്ടർമാർ. എ ഐ ക്യാമറ സ്ഥാപിക്കാൻ വലിയ കരാറുകൾ എടുത്ത് ഇവർക്ക് യാതൊരു മുൻ പരിചയവുമില്ല. ഇപ്പോൾ പുറത്തുവിട്ട കരാറിന് പുറമെ ആദ്യ ഘട്ടത്തിൽ കോഴിക്കോട്ടെ അൽഹിന്ദ് ഗ്രൂപ്പുമായി മറ്റൊരു കരാർ ഉണ്ടായിരുന്നു എന്ന വിവരവും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അൽഹിന്ദ് ഗ്രൂപ്പിനെ ഒന്നാം പാർട്ടിയാക്കിയായിരുന്നു ഈ കരാർ. അതിൽ രണ്ടാം പാർട്ടിയായി പ്രസാഡിയോ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത് തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് കരാറിൽ ഉള്ളതെന്നായിരുന്നു. പക്ഷെ പിന്നീട് കരാർ പുതുക്കിയ വിവരം മറച്ചുവക്കുകയാണ് ഉണ്ടായത്. പദ്ധതി നടപ്പാക്കുന്നതിലെ സുതാര്യതയില്ലായ്മ ചോദ്യം ചെയ്തതോടെയാണ് അൽഹിന്ദ് ഗ്രൂപ്പിനെ പുറത്താക്കി പുതിയ കരാറുണ്ടാക്കിയത്. എന്തുകൊണ്ട് കരാർ റദ്ദാക്കി ഒന്നാം പാർട്ടിയെ പുറത്താക്കി എന്നതും കെൽട്രോൺ വ്യക്തമാക്കുന്നില്ല എന്നതും വിചിത്രമാണ്. ആദ്യ ഘട്ടങ്ങളിൽ യോഗങ്ങളിൽ ഭരണകക്ഷിയിലെ പ്രമുഖന്റെ അടുത്ത ബന്ധു പങ്കെടുക്കുകയും ചെയ്തു എന്ന വിവരവും ഏഷ്യാനെറ്റ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
ആദ്യം ഉണ്ടാക്കിയത് 151കോടി രൂപയുടെ കരാറായിരുന്നു. പ്രസാഡിയോയുടെ ആഭ്യന്തര എസ്റ്റിമേറ്റനുസരിച്ച് ചെലവ് 62 കോടി മാത്രമായിരുന്നു.എന്നാൽ അഞ്ചുവർഷം കൊണ്ട് 62 കോടി മുടക്കിയ കമ്പനി 100 കോടി രൂപയാണ് സർക്കാരിൽ നിന്നും അധികമായി കൈപ്പറ്റിയത് എന്നതും ഏഷ്യാനെറ്റ് ന്യൂസ് രേഖകൾ ആധാരമാക്കി റിപ്പോർട്ട് ചെയ്യുന്നു.

ആരോപണങ്ങൾ നിഷേധിച്ച എസ്ആർഐടി സിഎംഡി മധു നമ്പ്യാർ, ഉപകരാർ നൽകിയ 2 കമ്പനികൾ തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നാണ് പറയുന്നത്. 151 കോടി ഫണ്ട് ചെയ്യാമെന്ന് കമ്പനികൾ അറിയിച്ചത്. എന്നാൽ ലൈറ്റ് മാസ്റ്ററിന് ഫണ്ട് ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിന് ബാങ്ക് വായ്പ തേടാൻ തീരുമാനമെടുക്കാൻ പോകുമ്പോഴാണ് കേരളത്തിൽ നിന്നുള്ള കമ്പനികൾ ഞങ്ങളെ ബന്ധപ്പെട്ടത്. ഇലക്ട്രോണിക്സ് മുഴുവൻ ലൈറ്റ് മാസ്റ്ററും സിവിൽ വർക്കുകളും മറ്റും പ്രസാഡിയോയും നൽകാമെന്ന് ഉറപ്പ് പറഞ്ഞു. രണ്ട് പേരും ഫണ്ട് ചെയ്യാമെന്ന് പറഞ്ഞു. ഒന്നര മാസം കാത്തുനിന്നു. എന്നാൽ പിന്നീട് പ്രവർത്തികൾ വൈകി. ഇ-സെൻട്രിക് ഡിജിറ്റൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇപ്പോൾ ഫണ്ട് ചെയ്യുന്നതെന്നുമാണ് എസ്ആർഐടി സിഎംഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Back to top button
error: