CrimeNEWS

കാണാതായ 2 വയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ തൂക്കിയിട്ട കവറിനുള്ളില്‍

ന്യൂഡല്‍ഹി: വീട്ടില്‍നിന്നു കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിക്കു സമീപം നോയിഡയിലാണ് സംഭവം. രണ്ടു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. അയല്‍വാസിയുടെ വീടിന്റെ വാതിലിലാണ് കുട്ടിയുടെ മൃതദഹമുള്ള കവര്‍ കണ്ടെത്തിയത്. നോയ്ഡ സ്വദേശികളായ ശിവ്കുമാര്‍- മഞ്ജു ദമ്പതികളുടെ മകള്‍ മാന്‍സിയാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളെ സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

നോയിഡയിലെ ദേവ്ലയില്‍ മാതാപിതാക്കള്‍ക്കും ഏഴുമാസം പ്രായമായ അനുജനുമൊപ്പം വാടകവീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ പുറത്തു പോയ സമയത്താണ് കുട്ടിയെ കാണാതെയാകുന്നത്. കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ തിരയാന്‍ രാഘവേന്ദ്രയും ഒപ്പം കൂടിയതായും സംശയമുണ്ടാക്കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും മാതാപിതാക്കള്‍ പറയുന്നു.

Signature-ad

2 ദിവസങ്ങള്‍ക്കു ശേഷം അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ദുര്‍ഗന്ധമുയരാന്‍ തുടങ്ങിയതോടെ ഇയാള്‍ ഒളിവില്‍ പോയതായി പോലീസ് പറയുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനം നടന്നുവെന്ന് സംശയിച്ചെങ്കിലും പോസ്റ്റ് മോര്‍ട്ടത്തില്‍ അത് വ്യക്തമാക്കിയിട്ടില്ല.

Back to top button
error: