IndiaNEWS

മദർ തെരേസയുടെ കബറിടത്തിൽ പ്രാർത്ഥന നടത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ

കൽക്കട്ട: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ കൽക്കട്ടയിൽ എത്തി മദർ തെരേസയുടെ കബറിടം സന്ദർശിച്ച് പ്രാർത്ഥന നടത്തി. ‘ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി ഭൂമിയിൽ ജനിച്ച് അതിനുവേണ്ടി പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു മദർ തെരേസ എന്നും ആത്മീയതയിലും കാരുണ്യ പാതയിലും തന്റേതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും അതുവഴി ലോകസമാധാനത്തിന് വേണ്ടി പോരാടുകയും ചെയ്ത ഒരു അതുല്യ വനിതയായിരുന്നു മദർ തെരേസ’ എന്നും ബാവ തിരുമേനി കബറിടത്തിന് അരികിൽ നിന്ന് ഓർമ്മിപ്പിച്ചു.

‘നാം ഓരോരുത്തരും പിന്തുടരേണ്ട പാതയാണ് ആ മഹത് വ്യക്തിത്വം കാണിച്ചുതന്നത് അതിലൂടെ ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കണ’മെന്നും ബാവ തിരുമേനി പ്രത്യാശ പ്രകടിപ്പിച്ചു. കൽക്കട്ട കത്തീഡ്രൽൻറെ 75 – മത് വാർഷീകത്തിനു നേതൃത്വം നൽകാൻ കൽക്കട്ടയിലെത്തിയതായിരുന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവ.
മിഷനറീസ് ഓഫ് ചാരിറ്റീസ് ലെ സിസ്റ്റർസ് പരിശുദ്ധ കാതോലിക്ക ബാവായെ സ്വീകരിച്ച് മദറിന്റെ കബറിടത്തിലേക്ക് ആനയിച്ചു. ബാവയോടൊപ്പം കൽക്കട്ട ഭദ്രാസന അധിപൻ അഭി. അലക്സിയോസ് മാർ യൂസേബിയോസ് തിരുമേനി, കത്തീഡ്രൽ വികാരി ഫാ. അനിൽ, ഭിലായ് മിഷൻ ട്രസ്‌റ്റി ഫാ. അജു, ബാവായുടെ സെക്രട്ടറി ഡീക്കൻ ജോമോൻ, ട്രസ്‌റ്റി ജോർജ് ഫിലിപ്പ്, കൺവീനർ ജോസ് മുക്കത്ത്, ജോ.കൺവീനർ ജേക്കബ് മാത്യു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Back to top button
error: