LocalNEWS

ജ്വലറികളിൽ മുക്കുപണ്ടം പകരം വെച്ച് സ്വർണം മോഷ്ടിക്കുന്നത് പതിവാക്കിയ 55 കാരി തിരുവല്ലയില്‍ അറസ്റ്റിലായി

ജ്വലറികളിൽ നിന്നും സ്വർണം മോഷ്ടിക്കുകയും മുക്കുപണ്ടം പണയം വച്ച് പണം തട്ടുകയും ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ പിടിയിലാകുന്നത് നിത്യസംഭവമായിട്ടുണ്ട്. ഇന്ന് തിരുവല്ല എസ്.സി.എസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന എസ്.പി ജ്വല്ലറിയിൽ നടത്തിയ കവർച്ചാ ശ്രമത്തിനിടെയിൽ 55 കാരി പിടിയിലായി. പത്തനംതിട്ട കുമ്പളം പൊയ്കയിൽ ചെങ്ങറമുക്ക് പുലിമല നിരമേൽ വീട്ടിൽ മേഴ്സി മാത്യു ( ലിസി ) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത് .

ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വലറികളിൽ എത്തി ആഭരണങ്ങൾക്ക് പകരമായി ഏകദേശം അതേ തൂക്കം വരുന്ന മുക്ക് പണ്ടങ്ങൾ വച്ച് സ്വർണം കവരുന്നതാണ് ഇവരുടെ രീതി.

വ്യാജ മോതിരം പകരം വെച്ച് സ്വർണ്ണ മോതിരം കവരാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത് .

ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ മേഴ്സി ഇതേ ജ്വലറിയിൽ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. സ്വർണത്തിൽ കുറവ് കണ്ടതിനെ തുടർന്ന് ജ്വലറിയിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും മേഴ്സിയെ തിരിച്ചറിഞ്ഞിരുന്നു. ചെറിയ അളവ് സ്വർണം മാത്രം നഷ്ടപ്പെട്ടതിനാൽ ജ്വലറി ഉടമ അന്ന് പരാരി നൽകിയില്ല.

തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും എത്തി സ്വർണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്.

കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മേഴ്സിക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Back to top button
error: