CrimeNEWS

ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന് മുസ്ലിം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; ആറ് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: ഹിന്ദു പെണ്‍കുട്ടിയുമായി സംസാരിച്ചതിന് മുസ്ലിം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. ഷഹബാസ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ജനുവരി മൂന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 17 നാണ് പുറത്തുവരുന്നത്.

സംഭവത്തില്‍ ഷഹബാസിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. നാട്ടുകാരിയായ വിദ്യാര്‍ഥിനിയുമായി പുസ്തകങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്ന് യുവാവ് പറയുന്നു. യുവാവിനെ ഒരു സംഘം ചോദ്യം ചെയ്യുന്നതും കൈയും വലിയ കമ്പുകളും ഉപയോഗിച്ച് മര്‍ദിക്കുന്നതും ഷഹബാസ് നിലവിളിക്കുന്നതും സഹായത്തിനായി കേഴുന്നതും വീഡിയോയില്‍ കാണാം.

”കുറച്ചാളുകള്‍ വന്ന് എന്റെ പേര് ചോദിച്ചു. പേര് പറഞ്ഞതോടെ അവരെന്നെ പിടിച്ചുകൊണ്ടുപോയി. മെഗാമാര്‍ട്ട് മാളിന്റെ പാര്‍ക്കിങ് ഏരിയയിലേക്ക് കൊണ്ടുപോയ ശേഷം മര്‍ദിക്കാന്‍ തുടങ്ങി. അവരെന്റെ പണവും തട്ടിയെടുത്തു. വലിയ കമ്പുകള്‍ കൊണ്ടുള്‍പ്പെടെയായിരുന്നു ക്രൂരമര്‍ദനം. ആക്രമണം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. അതിനു ശേഷം അവര്‍ എനിക്കെതിരെ വ്യാജ പരാതി നല്‍കി”- ഷഹബാസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ആനന്ദ് എന്ന വ്യാജ പേരില്‍ ഹിന്ദു പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഷഹബാസിനെതിരേ നല്‍കിയ പരാതിയില്‍ പറയുന്നു.

Back to top button
error: