CrimeNEWS

ആലപ്പഴ സി.പി.എമ്മില്‍ വീണ്ടും ലൈംഗീക വിവാദം; എല്‍.സി. അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം, ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി

ആലപ്പുഴ: സി.പി.എമ്മില്‍ വീണ്ടും ലൈംഗികാരോപണ വിവാദം. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തി എന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാര്‍ട്ടി നടപടി.

രണ്ടാഴ്ച മുമ്പ് എല്‍.സി. അംഗം നല്‍കിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കല്‍ കമ്മിറ്റി ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ കുടുംബക്കാര്‍ ആണെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

നഗ്‌നദൃശ്യവിവാദത്തില്‍ നേരത്തെ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രണ്ടംഗ അന്വേഷണ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി നടപടി. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണയ്‌ക്കെതിരെ നടപടി.

ഇത്തവണയും പാര്‍ട്ടി തന്നെയാണ് നടപടിയെടുത്തത്. പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. പാര്‍ട്ടി തന്നെ വിഷയത്തില്‍ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കരുനാഗപ്പള്ളിയില്‍ സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ നിന്ന് വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ പിടിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലഹരിയുമായി പിടിയിലായ പ്രധാന പ്രതി ഇജാസ് ഇഖ്ബാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു.

 

Back to top button
error: