CrimeNEWS

ചെന്നൈയില്‍ കാമുകന്റെ് മുന്നില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായത് മലയാളി പെണ്‍കുട്ടി

ചെന്നൈ: കാഞ്ചീപുരത്ത് കാമുകന്റെ് മുന്നില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് കാമുകനുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് സംഭവം. കാമുകനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ പത്തൊന്‍പതു വയസുകാരിയാണ് പീഡനത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ട്.

കാഞ്ചീപുരത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ബെംഗളൂരു പുതുച്ചേരി ഔട്ടര്‍ റിങ് റോഡില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിയും കാമുകനും സംസാരിച്ചു നില്‍ക്കെ തൊട്ടടുത്ത് മദ്യപിച്ചിരുന്നവര്‍ ഇവരെ വളയുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയവര്‍ കാമുകനെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ദൂരസ്ഥലത്തേയ്ക്കു കൊണ്ടുപോയി ആറു പേരും മാറി മാറി പീഡിപ്പിക്കുകയായിരുന്നെന്നാണ് വിവരം.

അക്രമികളുടെ കൈയില്‍നിന്ന് രക്ഷപ്പെട്ട കാമുകനാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിമല്‍ കുമാര്‍( 25) എന്നയാളെ അറസ്റ്റു ചെയ്ത പോലീസ് പിന്നാലെ ഇയാളുടെ കൂട്ടാളികളായ മണികണ്ഠന്‍(22), ശിവകുമാര്‍(20), വിഗ്‌നേഷ് (22), തെന്നരശ്(23) എന്നിവരെയും അറസ്റ്റു ചെയ്തു. ഇവര്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

Back to top button
error: