CrimeNEWS

കുടുംബത്തിനു നാണക്കേടുണ്ടാക്കി; ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരിച്ചുവന്ന മകളെ അച്ഛന്‍ തല്ലിക്കൊന്നു

ചണ്ഡീഗഡ്: ഭര്‍ത്താവിനെ ഉപേക്ഷിച്ചു തിരികെ വന്നതിന് അച്ഛന്‍ മകളെ അടിച്ചു കൊന്നു. ഹരിയാനയിലെ സിര്‍സയിലാണു ദാരുണ സംഭവം. ഭാരത് നഗര്‍ സ്വദേശി മോണിക്ക(30)യാണ് അച്ഛന്‍ വേദ്പാലിന്റെ അടിയേറ്റു മരിച്ചത്. 2008 ലായിരുന്നു മോണിക്കയും കംന്‍പുര്‍ സ്വദേശി ചരണ്‍ജിത്ത് സിംഗുമായുള്ള വിവാഹം. ഈ ബന്ധത്തില്‍ എട്ടു വയസുള്ള ഒരാണ്‍കുട്ടിയുമുണ്ട് ദമ്പതികള്‍ക്ക്.

കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മുതല്‍ മോണിക്ക മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. മോണിക്ക വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുതല്‍ വേദ്പാല്‍ തിരികെപോകാന്‍ നിര്‍ബന്ധിച്ചെന്നു സഹോദരന്‍ മിത്രസെയ്ന്‍ വെളിപ്പെടുത്തി. വിവാഹമോചിതയാകുന്നതു കുടുംബത്തിന്റെ അന്തസ്സിനു ചേരുന്നതല്ലെന്നും മോണിക്ക കാരണം സമൂഹത്തില്‍ നാണംകെട്ടെന്നും ആരോപിച്ചു മര്‍ദനം പതിവായി. പലപ്പോഴും പിതാവ് മദ്യപിച്ചു വന്നായിരുന്നു മര്‍ദനം.

ജനുവരി 11 നും മോണിക്കയും അച്ഛനും തമ്മില്‍ വഴക്കുണ്ടായി. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മിത്രസെയ്‌ന്റെ ഭാര്യയും മകനും അമ്മ കലാവതിയും പുറത്തുപോയിരിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ വേദ്പാല്‍ വടികൊണ്ട് മകളുടെ തലതല്ലിപ്പൊളിക്കുകയായിരുന്നു. ഇതിനുശേഷം മകളുടെ മുറി പൂട്ടി ഇയാള്‍ പുറത്തു പോയി. വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവമറിയുന്നത്. മോണിക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി വേദ്പാലിന് സംശമുണ്ടായിരുന്നുവെന്ന് നാട്ടകാര്‍ പറയുന്നു.

 

 

Back to top button
error: