IndiaNEWS

സ്‌കൂള്‍ വിദ്യാര്‍ഥിനി എസ്‌.ഐക്കൊപ്പം ഒളിച്ചോടി, പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി കരഞ്ഞുകൊണ്ട് സ്റ്റേഷനിലെത്തിയപ്പോള്‍ എസ്.ഐ മെഡിക്കല്‍ ലീവിൽ

സ്‌കൂള്‍ വിദ്യാര്‍ഥിനി സ്റ്റേഷന്‍ പരിധിയിലെ സബ് ഇന്‍സ്പെക്ടര്‍ക്കൊപ്പം ഒളിച്ചോടി എന്ന് പിതാവിന്റെ പരാതി. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോഗേന്ദ്ര സിംഗിനെതിരെയാണ് പരാതി ഉയര്‍ന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ തന്റെ മകള്‍ എസ്‌.ഐക്കൊപ്പം ഒളിച്ചോടി പോയി എന്നായിരുന്നു പിതാവിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.

പാലിയ സ്റ്റേഷന്‍ പരിധിയില്‍പെടുന്ന ചെറുകിട കച്ചവടക്കാരനാണ് വിങ്ങിപ്പൊട്ടിക്കൊണ്ട് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. സമീപത്തുള്ള ഒരു ഹൈസ്‌കൂളില്‍ പഠിക്കുകയാണ് തന്റെ മകളെന്ന് പരാതിയില്‍ പറയുന്നു. കുറച്ചു കാലമായി മകളും സബ് ഇന്‍സ്പെക്ടറും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. പലയിടത്തു വെച്ചും ഇവരെ കണ്ടിരുന്നതായി പലരും പറഞ്ഞ് അറിയുമായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

Signature-ad

പരാതി കേട്ടതോടെ കൂടിയിരുന്ന പൊലീസുകാരും ഞെട്ടി. കാരണം, പരാതിയില്‍ പരാമര്‍ശിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ രണ്ടു മൂന്ന് ദിവസമായി സ്റ്റേഷനില്‍ എത്തിയിട്ടില്ല. സുഖമില്ല എന്ന കാരണം പറഞ്ഞ് മെഡിക്കല്‍ ലീവിലായിരുന്നു അയാള്‍. അയാള്‍ക്ക് സുഖമില്ലാതായി എന്നു തന്നെയാണ് പൊലീസുകാരും കരുതിയിരുന്നത്. അപ്പോഴാണ്, സമീപത്തെ ഒരു ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടി എന്ന കാര്യും പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും അറിഞ്ഞത്.

അവര്‍ വിളിച്ചു നോക്കിയപ്പോള്‍ എസ് ഐ യെ കിട്ടിയില്ലെന്നും ഫോണ്‍ സ്വിച്ഡ് ഓഫ്. എന്തായാലും ഇയാള്‍ക്കെതിരെ ഉടനടി അന്വേഷണം നടത്താനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

Back to top button
error: