IndiaNEWS

പരസ്പരം ഹാരം കൈമാറുന്നതിനിടെ വിവാഹ വേദിയിൽ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു

ലഖ്നൗ: വിവാഹ വേദിയിൽ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു. പരസ്പരം ഹാരം കൈമാറുന്നതിനിടെയാണ് വധു പെട്ടെന്ന് കുഴഞ്ഞുവീണത്. യുപിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച സോഷ്യൽ മീഡിയ വഴി സംഭവം അറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. ലഖ്നൗവിലെ ഉൾപ്രദേശമായ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലായിരുന്നു വിവാഹം നടന്നത്.

മലിഹാബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്എച്ച്ഒ സുഭാഷ് ചന്ദ്ര സരോജ് പറഞ്ഞതായി വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ഡിഎൻഎ റിപ്പോർട്ട് ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാദ്വാന ഗ്രാമത്തിലെ രാജ്പാൽ എന്നയാളുടെ മകളാണ് മരിച്ച ശിവാംഗി. വിവാഹ വേദിയിലേക്ക് നടന്നുവന്ന ശിവാംഗി വരനായ വിവേകിന് മാലചാർത്തി. എന്നാൽ പിന്നാലെ ശിവാഗി കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം പരിഭ്രാന്തരായ അതിഥികൾ വൈകാതെ യുവതിയ കമ്യൂണിറ്റി ഹെൽ സെന്ററിലെത്തിച്ചു. ഇവിടെ നിന്ന് ട്രോമ സെന്ററിലേക്ക് മാറ്റാൻ നിർദേശിച്ചെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, മധ്യപ്രദേശിൽ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ ഭക്തൻ ഹൃദയാഘാതം മൂലം മരിച്ച വാ‍ർത്തയും ഇന്ന് പുറത്തുവന്നു. കട്‌നിയിലെ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. രാജേഷ് മെഹാനി എന്നയാളാണ് പൂജക്കിടെ മരിച്ചത്. വിഗ്രഹത്തെ വലം വെച്ച ശേഷം ഇയാൾ പ്രാർത്ഥിക്കാൻ ഇരുന്നു. എന്നാൽ പിന്നീട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. സൈലന്റ് അറ്റാക്കിനെ തുടർന്നാണ് ഭക്തൻ മരിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നി​ഗമനം. ഇരുന്നതിന് ശേഷം 15 മിനിറ്റോളം ഇയാൾ പ്രതികരിക്കാത്തതിനെ തുടർന്ന് ക്ഷേത്രത്തിലെ മറ്റ് ഭക്തർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Back to top button
error: