CrimeNEWS

എട്ടാം ക്ലാസുകാരിയെ സഹപാഠികളും പ്രധാനാധ്യാപകനും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

പട്‌ന: ബിഹാറില്‍ 14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകന്‍ പിടിയില്‍. കൈമൂര്‍ ജില്ലയിലെ ബാബുവയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സഹപാഠികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് അവിടെയെത്തിയ പ്രധാനാധ്യാപനും കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

മലവിസര്‍ജനത്തിനായി പുറത്തേക്കിറങ്ങുമ്പോഴാണ് നാലു സഹപാഠികള്‍ ചേര്‍ന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു. ഈ സമയത്താണ് പ്രധാനാധ്യാപകന്‍ സുരേന്ദ്ര കുമാര്‍ ഭാസ്‌കര്‍ ദൃശ്യം കാണുന്നത്. ഇയാളെ കണ്ട സഹപാഠികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ചെങ്കിലും വിപരീതമായാണു സംഭവിച്ചത്.

സഹായിക്കുന്നതിനു സുരേന്ദ്ര കുമാറും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് സ്ഥലംവിട്ടു. അല്പ സമയത്തിനു ശേഷം നിലത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന നിലയില്‍ കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ശനിയാഴ്ച അറസ്റ്റിലാ സുരേന്ദ്ര കുമാറിനെ റിമാന്‍ഡ് ചെയ്തു. മറ്റ് 4 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

 

Back to top button
error: