CrimeNEWS

അച്ഛനും മകനും കുത്തേറ്റ് മരിച്ചു; കുത്തിയത് മുമ്പ് മറ്റൊരു യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി

തൃശ്ശൂരിലെ ചേർപ്പ് പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും കുത്തേറ്റ് മരിച്ചു. പനങ്ങാടൻ ചന്ദ്രൻ (62), മകൻ ജിതിൻ കുമാർ (32) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പല്ലിശ്ശേരി കിഴക്കൂടൻ വേലപ്പനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. 2008-ൽ ചേർപ്പ് ഗവ. ആശുപത്രിയിൽ ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് വേലപ്പൻ. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിൻ വഴിയിൽ കാറ് നിർത്തി അതിൽ സ്പീക്കർ ഘടിപ്പിക്കുകയായിരുന്നു. മദ്യപിച്ചനിലയിൽ അതുവഴി വന്ന വേലപ്പൻ ഇത് ചോദ്യംചെയ്തു. ജിതിന്റെ സഹോദരനും അച്ഛനും വേലപ്പനുമായി തർക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ, വീട്ടിൽ പോയി കത്തിയുമായി വന്ന വേലപ്പൻ രണ്ടുപേരെയും കുത്തുകയായിരുന്നു. കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

രാധയാണ് ചന്ദ്രന്റെ ഭാര്യ. മറ്റൊരു മകൻ ഗോകുൽ. നീതുവാണ് ജിതിന്റെ ഭാര്യ. മക്കൾ: സായന്ദ്, സരസ്കൃത.

Back to top button
error: