Breaking NewsNEWS

ചെന്നൈ-മൈസൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ബംഗളൂരു: രാജ്യത്തെ അഞ്ചാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ബംഗളൂരു കെ.എസ്.ആര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ട്രെയിന്‍െ്‌റ ഉദ്ഘാടനസര്‍വീസ് ഓടിക്കുന്നത് കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ്. നവീന സൗകര്യങ്ങളോടുകൂടിയ അതിവേഗ ട്രെയിന്‍ ജനങ്ങള്‍ക്ക് കാണാനായി എല്ലാ പ്രധാന സ്റ്റേഷനുകളിലും നിര്‍ത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളെ കയറ്റാതെയാണ് ട്രെയിന്‍ ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുള്ളത്.

ശനിയാഴ്ച മുതല്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് നിന്നാണ് സര്‍വീസ് ആരംഭിക്കുക. രാവിലെ 5.50-ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.20-ന് മൈസൂരിലെത്തും. മൈസൂരുവില്‍നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. ശനിയാഴ്ചമുതലുള്ള സര്‍വീസുകള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുധനാഴ്ച ഒഴികെയുള്ള എല്ലാദിവസങ്ങളിലും സര്‍വീസ് നടത്തും.

ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രയ്ക്ക് ചെയര്‍ കാറിന് 1200 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. എക്സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് 2295 രൂപ. മൈസൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് യഥാക്രമം 1365-ഉം 2486 രൂപയുമാണ് ടിക്കറ്റിന് ഈടാക്കുന്നത്.
ചെന്നൈയ്ക്കും മൈസൂരുവിനും ഇടയില്‍ 500 കിലോമീറ്റര്‍ 6.30 മണിക്കൂര്‍ കൊണ്ട് എത്താനാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കാട്പാഡി, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പുണ്ടാകുക. വന്ദേഭാരത് എക്സ്പ്രസ് അതിന്റെ പൂര്‍ണ്ണശേഷിയില്‍ ഓടുകയാണെങ്കില്‍ ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താനാകുമെന്നും റെയില്‍വേ അവകാശപ്പെടുന്നു.

Back to top button
error: