LocalNEWS

മാങ്കുളത്ത് കണ്ടത് പുലിക്കുഞ്ഞുങ്ങളോ, കാട്ടുപൂച്ചയോ? തര്‍ക്കം മുറുകുന്നു

ഇടുക്കി: മാങ്കുളം ആനക്കുളത്തിനടുത്ത് കുറ്റിക്കാട്ടില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടത് പ്രദേശവാസികള്‍ ആശങ്കയിലാക്കി. വല്യ പാറക്കുത്ത് മണ്ണാറത്ത് പ്രിസിന്‍സിന്റെ കൃഷിസ്ഥലത്താണ് നാലു പുലിക്കുഞ്ഞുങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പുലി കുഞ്ഞുങ്ങളുമായി ഇവിടെ താമസമെങ്കില്‍ ആളുകളെ കണ്ടാല്‍ ആക്രമിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇത് പുലിക്കുഞ്ഞല്ല കാട്ടുപൂച്ചയാണെന്ന സംശയവും ചിലര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

പുലിക്കുഞ്ഞുങ്ങളാണെങ്കില്‍ തള്ളപ്പുലിയുടെ സാമിപ്യം ഇതുവരെ ഇല്ലാത്തതും നാട്ടിലെ പ്രധാന സംസാരവിഷയമാണ്. ഇതിനും കഴിഞ്ഞ ദിവസം നാലു മയിലുകള്‍ ഇവിടെ പറന്ന് നടപ്പുണ്ടായിരുന്നു. ഇതില്‍ രണ്ടെണ്ണത്തെ ചത്ത നിലയില്‍ കണ്ടെത്തി. തണുപ്പുഉള്ള സ്ഥലങ്ങളില്‍ മയിലുകള്‍ക്ക് കലാവസ്ഥ പറ്റാത്തതാണ് ഇവ ചത്തു പോകാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍, നാട്ടുകാരും വനംവകുപ്പും തമ്മില്‍ അടിക്കടി ഉണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും പുലി സാന്നിദ്ധ്യം കൂട്ടിവായിക്കുന്നവരുണ്ട്. ജനങ്ങളെ ഇവിടെ നിന്നും തുരത്തി ഓടിക്കാനുള്ള തന്ത്രമാണോ ഇതെന്ന് കര്‍ഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുടിയിറക്കു ഭീഷണി നേരിടുന്നതിന് മാങ്കുളത്ത് സര്‍വ്വകക്ഷിയോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.

Signature-ad

 

 

Back to top button
error: