IndiaNEWS

കാത്തിരുന്നിട്ടും കാമുകൻ വന്നില്ല, മൂന്ന് പെൺകുട്ടികൾ വിഷം കഴിച്ചു, രണ്ടു പേർ മരിച്ചു, മൂന്നാമത്തെ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ കൂട്ടുകാരികളായ മൂന്നു പെൺകുട്ടികൾ വിഷം കഴിച്ചു. 2 പേർ മരിച്ചു. പതിനാറു വയസുള്ള മൂന്ന് സ്കൂൾ വിദ്യാർഥിനികളാണ് ഒരുമിച്ച് വിഷം കഴിച്ചത്. കൂടെ വിഷം കഴിച്ച മൂന്നാമത്തെ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഒരാൾ വിഷം കഴിച്ചത് പ്രതീക്ഷിച്ചിരുന്ന കാമുകൻ വരാത്തതും സംസാരിക്കാത്തതും കൊണ്ട്, മറ്റൊരാൾ കുടുംബ പ്രശ്നം കൊണ്ട്, മൂന്നാമത്തെയാൾ സുഹൃത്തുക്കളായ രണ്ടുപേർ വിഷം കഴിച്ചതുകൊണ്ടാണെന്ന് പോലീസ് പറയുന്നു.

പെൺകുട്ടികളിൽ ഒരാൾ ഇൻഡോറിലുള്ള ആൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങളായിട്ട് ഇയാൾ പെൺകുട്ടിയുമായി സംസാരിക്കാൻ തയ്യാറായിരുന്നില്ല. ഇയാളെ കാണാൻ വേണ്ടിയായിരുന്നു ആഷ്ത എന്ന പ്രദേശത്ത് നിന്ന് ഇവർ ഇൻഡോറിലേക്ക് പുറപ്പെട്ടത്. ആൺസുഹൃത്ത് കാണാൻ എത്തിയില്ലെങ്കിൽ അവിടെ വെച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. ഇതിനായി അവൾ കൈയിൽ വിഷവും കരുതിയിരുന്നു എന്ന് അഡീഷണൽ ഡിസിപി പ്രശാന്ത് ചൗബേ പറഞ്ഞു.

ഭൻവാർകുവനിൽ ആൺസുഹൃത്തിന് വേണ്ടി ഇവർ കാത്തിരുന്നു. ഏറെ കാത്തിരുന്നിട്ടും സുഹൃത്ത് എത്താത്തതിനെത്തുടർന്ന് പെൺകുട്ടി വിഷം കഴിക്കുകയായിരുന്നു. പിന്നാലെ മറ്റു രണ്ടുപേരും വിഷം കഴിച്ചു. പ്രദേശവാസികൾ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ ഇവരിൽ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Back to top button
error: