CrimeNEWS

ഛത്തീസ്ഗഢില്‍ നഴ്സിനെ ആരോഗ്യകേന്ദ്രത്തില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു; 17 കാരനടക്കം മൂന്നു പേര്‍ പിടിയില്‍

റാഞ്ചി: ഛത്തീസ്ഗഡില്‍ നഴ്സിനെ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ഭരത്പൂരിലെ മനേന്ദ്രഗഡിലായിരുന്നു സംഭവം. യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും മെബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നുവെന്നാണ് പോലീസിന് നല്‍കിയ പരാതിയിലുള്ളത്. ദൃശ്യങ്ങള്‍ ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നഴ്സ് പോലീസിനോട് വെളിപ്പെടുത്തി. നാലു പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പതിനേഴു വയസുകാരനാണെന്നാണ് വിവരം.

പുതിയതായി ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിലെ മറ്റ് ജീവനക്കാര്‍ ദീപാവലി അവധിയിലായിരുന്നു. ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ കെട്ടിടങ്ങളും ദീപാവലി അവധിയായതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ആശുപത്രിയില്‍ നഴ്‌സ് തനിച്ചാണുള്ളതെന്ന് മനസിലാക്കിയാണ് നാലംഗ സംഘമെത്തിയത്. രണ്ട് മണിക്കൂറോളം പെണ്‍കുട്ടിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. വിവരം പറത്ത് പറഞ്ഞാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. നഴ്‌സ് തിരികെ വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ച ശേഷം പോലീസില്‍ പരാതി നല്‍കി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

അതിനിടെ, ഛത്തീസ്ഗഡില്‍ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ആരോഗ്യ പ്രവര്‍ത്തകര്‍. ഉള്‍ഗ്രാമ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

 

 

 

 

 

 

 

 

 

 

Back to top button
error: