CrimeNEWS

അതിഥി തൊഴിലാളിയെ തലക്കടിച്ച് കൊന്ന് കത്തിച്ച സംഭവം: ആറ് വർഷത്തിന് ശേഷം പ്രതി പിടിയിൽ

തൃശൂർ: തൃശൂർ മാളയിൽ അതിഥി തൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസിൽ അസമുകാരൻ പിടിയിൽ. അസാമുകാരനായ ഉമാനന്ദ് നാഥിനെ (35) കൊന്ന മനോജ് (30) ആണ് പിടിയിലായത്. ആറു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സൈബർ പൊലീസിന്റെ ആറ് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ഈ കേസിലെ പ്രതിയെ പിടികൂടുന്നത്.

രണ്ട് അസമുകാർ തമ്മിലുള്ള സംഘർഷമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. 2016 മെയ് മാസത്തിൽ നടന്ന സംഭവമാണിത്. അസമുകാരനായ ഉമാനന്ദ് നാഥിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഇയാളെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. നിരവധി തവണ മാള പൊലീസ് അസം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഇയാളെ തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കത്തിക്കുകയും ചെയ്തിരുന്നു. പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് അഭ്യൂഹം ആദ്യ ഘട്ടത്തിൽ ഉയർന്നു വന്നിരുന്നു. പിന്നീട് പൊലീസ് പല തവണ അന്വേഷിച്ച് അസമിലേക്ക് പോയെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും നൽകിയിരുന്നില്ല. രണ്ട് പ്രധാന കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് സൈബർ സെൽ അന്വേഷണം നടത്തിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ട്, മൊബൈൽ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ അടുത്ത സമയത്താണ് പ്രതിയുടെ മൊബൈൽ വീണ്ടും ആക്റ്റിവേറ്റായത്. അങ്ങനെയാണ് പ്രതിയിലേക്ക് പൊലീസ് എത്തുന്നത്.

Back to top button
error: